ന്യൂഡൽഹി: കേരളത്തിലെ ദുരിതം കണക്കിലെടുത്തു നിശ്ചിത വസ്തുക്കൾക്കു ദേശീയതലത്തിൽ അധിക സെസ് ചുമത്തുന്നതു പരിഗണിക്കാമെന്നു കേന്ദ്രം. സെസ് ഏർപ്പെടുത്തുന്നതു സംബന്ധിച്ച കാര്യം ജിഎസ്ടി കൗണ്‍സിൽ ചർച്ച ചെയ്യുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ പുനർനിർമാണത്തിനായി വിദേശ വായ്പ ലഭ്യമാക്കുന്ന കാര്യത്തിൽ അനുകൂല നിലപാടാണു കേന്ദ്രമന്ത്രി സ്വീകരിച്ചതെന്നും തോമസ് ഐസക് മാധ്യമ പ്രവർത്തകരെ അറിയിച്ചു.
കേരളത്തിന്റെ പുനർ നിർമാണത്തിനായി സംസ്ഥാന ജിഎസ്ടിയിൽ പ്രത്യേക സെസ് ഏർപ്പെടുത്താൻ അനുവദിക്കണമെന്ന ആവശ്യവുമായാണു സംസ്ഥാന ധനമന്ത്രി കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയത്. എന്നാൽ, ഒരു സംസ്ഥാനത്തിനു മാത്രമായി സെസ് പിരിക്കാൻ അനുവാദം നൽകാനാവില്ലെന്നു ജയ്റ്റ്ലി വ്യക്തമാക്കി. ഇതു ദേശീയ സെസാക്കി മാറ്റാനാകും. ഒരു നിശ്ചിത കാലത്തേക്കു കേരളത്തിനു വേണ്ടി നാമമാത്രമായ ഇനങ്ങളിൽ സെസ് ഏർപ്പെടുത്താനാകും. പുകയിലപോലുള്ള ഒന്നോ രണ്ടോ വസ്തുക്കൾക്ക് നിശ്ചിത കാലയളവിലേക്കു ചെറിയ തുക സെസ് ഏർപ്പെടുത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്. കൂടാതെ, പ്രകൃതിദുരന്തം പോലുള്ള പ്രശ്നങ്ങൾ നേരിടുന്നതിന് ഒരു ഉപാധിയാക്കാനാകുമെന്നും ചർച്ചയിൽ ധാരണയായി.
അതേസമയം, ദേശീയ സെസ് ആക്കണമെങ്കിൽ ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം തേടേണ്ടതുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം അംഗീകരിക്കണം. ഡിസാസ്റ്റർ സെസ് എന്ന നിലയിലായിരിക്കും ഇതു പരിഗണിക്കുകയെന്നും ചിലപ്പോൾ ഓർഡിനൻസ് വേണ്ടിവന്നേക്കാമെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാന പുനർനിർമാണത്തിനും മറ്റുമായി 15,000 കോടി മുതൽ 20,000 കോടി വരെ രൂപ വരെ ആവശ്യമാണ്. എഡിബി, ലോകബാങ്ക്, ജർമനി എന്നിവിടങ്ങളിൽ നിന്നുമുള്ള വിദേശവായ്പാ പരിധി ഉയർത്തുന്ന കാര്യം കേന്ദ്ര ധനമന്ത്രി തത്വത്തിൽ അംഗീകരിച്ചു. പ്രായോഗിക തലത്തിൽ പഠിച്ചശേഷം അംഗീകാരം നൽകും.
ശന്പളം സംഭാവന നിർബന്ധമല്ലെന്നു തോമസ് ഐസക്
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്നതിനായി സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച് നിർബന്ധമല്ലെന്നു സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.
നിർബന്ധിക്കുന്നതാണെങ്കിൽ ചലഞ്ച് എന്നു പറയുന്നത് എന്തിനാണ്. പങ്കെടുക്കാൻ ആഗ്രഹിക്കാത്തവർക്ക് വിസമ്മതം അറിയിക്കാൻ ഉപാധിയുണ്ട്. ജീവനക്കാരുടെ ന്യായമായ പരാതികൾ പരിശോധിക്കും. ഉചിതമായ പരിഹാരവും ഉണ്ടാകും. ശന്പളം നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് സാവകാശം നൽകുന്ന കാര്യം പരിഗണിക്കുമെന്നും തോമസ് ഐസക് അറിയിച്ചു.
കേരളത്തിന്റെ പുനർ നിർമാണത്തിനായി സംസ്ഥാന ജിഎസ്ടിയിൽ പ്രത്യേക സെസ് ഏർപ്പെടുത്താൻ അനുവദിക്കണമെന്ന ആവശ്യവുമായാണു സംസ്ഥാന ധനമന്ത്രി കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയത്. എന്നാൽ, ഒരു സംസ്ഥാനത്തിനു മാത്രമായി സെസ് പിരിക്കാൻ അനുവാദം നൽകാനാവില്ലെന്നു ജയ്റ്റ്ലി വ്യക്തമാക്കി. ഇതു ദേശീയ സെസാക്കി മാറ്റാനാകും. ഒരു നിശ്ചിത കാലത്തേക്കു കേരളത്തിനു വേണ്ടി നാമമാത്രമായ ഇനങ്ങളിൽ സെസ് ഏർപ്പെടുത്താനാകും. പുകയിലപോലുള്ള ഒന്നോ രണ്ടോ വസ്തുക്കൾക്ക് നിശ്ചിത കാലയളവിലേക്കു ചെറിയ തുക സെസ് ഏർപ്പെടുത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്. കൂടാതെ, പ്രകൃതിദുരന്തം പോലുള്ള പ്രശ്നങ്ങൾ നേരിടുന്നതിന് ഒരു ഉപാധിയാക്കാനാകുമെന്നും ചർച്ചയിൽ ധാരണയായി.
അതേസമയം, ദേശീയ സെസ് ആക്കണമെങ്കിൽ ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം തേടേണ്ടതുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം അംഗീകരിക്കണം. ഡിസാസ്റ്റർ സെസ് എന്ന നിലയിലായിരിക്കും ഇതു പരിഗണിക്കുകയെന്നും ചിലപ്പോൾ ഓർഡിനൻസ് വേണ്ടിവന്നേക്കാമെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാന പുനർനിർമാണത്തിനും മറ്റുമായി 15,000 കോടി മുതൽ 20,000 കോടി വരെ രൂപ വരെ ആവശ്യമാണ്. എഡിബി, ലോകബാങ്ക്, ജർമനി എന്നിവിടങ്ങളിൽ നിന്നുമുള്ള വിദേശവായ്പാ പരിധി ഉയർത്തുന്ന കാര്യം കേന്ദ്ര ധനമന്ത്രി തത്വത്തിൽ അംഗീകരിച്ചു. പ്രായോഗിക തലത്തിൽ പഠിച്ചശേഷം അംഗീകാരം നൽകും.
ശന്പളം സംഭാവന നിർബന്ധമല്ലെന്നു തോമസ് ഐസക്
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്നതിനായി സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച് നിർബന്ധമല്ലെന്നു സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.
നിർബന്ധിക്കുന്നതാണെങ്കിൽ ചലഞ്ച് എന്നു പറയുന്നത് എന്തിനാണ്. പങ്കെടുക്കാൻ ആഗ്രഹിക്കാത്തവർക്ക് വിസമ്മതം അറിയിക്കാൻ ഉപാധിയുണ്ട്. ജീവനക്കാരുടെ ന്യായമായ പരാതികൾ പരിശോധിക്കും. ഉചിതമായ പരിഹാരവും ഉണ്ടാകും. ശന്പളം നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് സാവകാശം നൽകുന്ന കാര്യം പരിഗണിക്കുമെന്നും തോമസ് ഐസക് അറിയിച്ചു.