ന്യൂഡൽഹി: മുംബൈ അതിരൂപതാ മുൻ സഹായമെത്രാൻ ബിഷപ് എമിരിറ്റസ് ഡോ. ആഗ്നെ ലോ റൂഫിനോ ഗ്രേഷ്യസിനെ ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
താത്കാലികമായി ചുമതലകളിൽ നിന്നൊഴിയാൻ അനുവദിക്കണമെന്ന ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ അംഗീകരിച്ചാണു ജലന്ധർ രൂപതയുടെ ഭരണച്ചുമതല 79-കാരനായ ബിഷപ് റൂഫിനോയ്ക്കു നൽകിയതെന്നു വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയും സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസും അറിയിച്ചു.
ജലന്ധർ രൂപതയുടെ ഭരണച്ചുമതല ഉടൻ ഏറ്റെടുക്കുമെന്ന് ബിഷപ് ഡോ. റൂഫിനോ അറിയിച്ചു. ഗോവ സ്വദേശിയാണ്. മുംബൈ ഗോറിഗാവിലെ പാറേൽ സെന്റ് പയസ് ടെൻത് സെമിനാരിയിൽ പഠിച്ച് 1962ൽ വൈദികനായി. 1993വരെ ഇതേ സെമിനാരിയിൽ റെക്ടറായിരുന്നു. 2001 മാർച്ച് 13നാണ് മുംബൈ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായത്.
താത്കാലികമായി ചുമതലകളിൽ നിന്നൊഴിയാൻ അനുവദിക്കണമെന്ന ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ അംഗീകരിച്ചാണു ജലന്ധർ രൂപതയുടെ ഭരണച്ചുമതല 79-കാരനായ ബിഷപ് റൂഫിനോയ്ക്കു നൽകിയതെന്നു വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയും സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസും അറിയിച്ചു.
ജലന്ധർ രൂപതയുടെ ഭരണച്ചുമതല ഉടൻ ഏറ്റെടുക്കുമെന്ന് ബിഷപ് ഡോ. റൂഫിനോ അറിയിച്ചു. ഗോവ സ്വദേശിയാണ്. മുംബൈ ഗോറിഗാവിലെ പാറേൽ സെന്റ് പയസ് ടെൻത് സെമിനാരിയിൽ പഠിച്ച് 1962ൽ വൈദികനായി. 1993വരെ ഇതേ സെമിനാരിയിൽ റെക്ടറായിരുന്നു. 2001 മാർച്ച് 13നാണ് മുംബൈ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായത്.