ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിൽ യുവാക്കൾ, മഹിളകൾ, ന്യൂനപക്ഷങ്ങൾ, അവശവിഭാഗങ്ങൾ എന്നിവർക്കുകൂടി അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് കെപിസിസിയുടെ പുതിയ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കൂട്ടായ്മയിലൂടെയും സമന്വയത്തിലൂടെയും പാർട്ടിയെ നയിക്കും. ഉൾപാർട്ടി ജനാധിപത്യം ഉറപ്പാക്കും. പാവങ്ങളോട് ആഭിമുഖ്യമുള്ള അച്ചടക്കവും സമരോത്സുകതയുമുള്ള പാർട്ടിയായി കേരളത്തിലെ കോണ്‍ഗ്രസിനെ വിജയപാതയിൽ തിരിച്ചുകൊണ്ടുവരുമെന്നും മുല്ലപ്പള്ളി പ്രഖ്യാപിച്ചു.ജനാധിപത്യ, മതേതര മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കെപിസിസി പ്രസിഡന്റായി നിയമിതനായ ശേഷം ആദ്യമായി ഇന്നലെ ഡൽഹിയിലെത്തിയ മുല്ലപ്പള്ളി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരുമായി പാർട്ടിയെ നയിക്കുന്നത് വെല്ലുവിളിയല്ല. മറിച്ച് പ്രവർത്തനം ലഘൂകരിക്കുന്നതാണ്. മാസങ്ങളോളം ആലോചിച്ചാണു നിയമനം നടത്തിയത്. കെപിസിസി അധ്യക്ഷ പദവിയുടെ മഹത്വം പൂർണമായി ഉൾക്കൊള്ളുന്നു.
കേരളത്തിൽ ഒരു ഭാഗത്തും സിപിഎമ്മിനെയും മറുഭാഗത്ത് ബിജെപിയെയും ഒരുപോലെ നേരിടും. ആപത്കരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. നാടിനെ രക്ഷിക്കാൻ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകളോടെ റിക്കാർഡ് വിജയം നേടും. കേരളത്തിൽ ബിജെപിക്ക് വളർച്ചയുണ്ട്. ബിജെപിയുടെ വളർച്ച ആപത്കരമാണ്. പക്ഷേ, കോണ്‍ഗ്രസ് എന്നത് ഒരു സംസ്കാരവും ജീവിതശൈലിയുമാണ്.
യുഡിഎഫും വളരെ സ്മൂത്ത് ആയി മുന്നോട്ടു കൊണ്ടുപോകും. എല്ലാ ഘടകകക്ഷി നേതാക്കളുമായി നല്ല ബന്ധമുണ്ട്. കെപിസിസി പ്രസിഡന്റായപ്പോൾ തന്നെ മാണിസാർ വിളിച്ചിരുന്നു. മറ്റു നേതാക്കളുമായും സംസാരിക്കും. ഘടകകക്ഷികൾ അനർഹമായി സ്ഥാനം നേടിയെന്നതൊക്കെ അടഞ്ഞ അധ്യായമാണ്. മുന്നണി സംവിധാനത്തിൽ പരസ്പരം വിട്ടുവീഴ്ചകൾ ആവശ്യമാണ്.പാർട്ടിയെ താഴേത്തട്ടിൽ പുനരുജ്ജീവിപ്പിച്ചാൽ മാത്രമേ കോണ്‍ഗ്രസിനു വിജയിക്കാനാകൂ. ഓരോ പ്രവർത്തകനും പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്. അവരാണ് പ്രാണവായുവും നട്ടെല്ലും. പ്രവർത്തകരിലൂടെയാകും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരിക. സംഘടനയിൽ മാന്ദ്യഭാവം ഉണ്ട്. പക്ഷ,േ തകർച്ചയില്ല. ഇലപൊഴിയും കാലങ്ങളെ അതിജീവിച്ച പാർട്ടിയാണ് 133 വർഷത്തെ ചരിത്രമുള്ള കോണ്‍ഗ്രസ്. കോണ്‍ഗ്രസിൽനിന്ന് പല കാരണങ്ങൾ കൊണ്ട് അകന്നുപോയ വിഭാഗങ്ങളുടെ തെറ്റിദ്ധാരണ മാറ്റി തിരിച്ചുകൊണ്ടുവരും.
പുതുതായി പ്രഖ്യാപിച്ച പിസിസി ഭാരവാഹികൾ ശനിയാഴ്ച ഡൽഹിയിൽ യോഗത്തിനെത്താൻ ഹൈക്കമാൻഡ്് നിർദേശിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഇന്നു ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹവുമായി ചർച്ച നടത്തിയാകും ഭാവി കാര്യങ്ങൾ തീരുമാനിക്കുക. റഷ്യയിൽ സന്ദർശനത്തിലുള്ള സോണിയാ ഗാന്ധി ഡൽഹിയിലെത്തിയ ശേഷം അവരെയും സന്ദർശിക്കും. എത്രയും വേഗം ചുമതലയേൽക്കും. എ.കെ. ആന്റണിയെ കണ്ടു സംസാരിച്ചു. മുകുൾ വാസ്നിക്, മുതിർന്ന നേതാക്കളായ വയലാർ രവി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ തുടങ്ങി മിക്ക നേതാക്കളെയും വിളിച്ചു നന്ദി അറിയിച്ചു. എല്ലാവരും പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് വീട് എടുത്ത് താമസിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഭാരവാഹികൾ മത്സരിച്ചേക്കില്ല
കെപിസിസി പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരുമായി നിയമിക്കപ്പെട്ട എംപിമാർ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന് സൂചന.
സംഘടനാ തലപ്പത്തുള്ളവരുടെ സമർപ്പിത സേവനം ആവശ്യമുണ്ടെന്ന് പുതിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. എംപിമാരായ ഭാരവാഹികൾ വീണ്ടും മത്സരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും. വ്യക്തിപരമായി താൻ ഇക്കാര്യത്തിൽ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ജോർജ് കള്ളിവയലിൽ
കൂട്ടായ്മയിലൂടെയും സമന്വയത്തിലൂടെയും പാർട്ടിയെ നയിക്കും. ഉൾപാർട്ടി ജനാധിപത്യം ഉറപ്പാക്കും. പാവങ്ങളോട് ആഭിമുഖ്യമുള്ള അച്ചടക്കവും സമരോത്സുകതയുമുള്ള പാർട്ടിയായി കേരളത്തിലെ കോണ്‍ഗ്രസിനെ വിജയപാതയിൽ തിരിച്ചുകൊണ്ടുവരുമെന്നും മുല്ലപ്പള്ളി പ്രഖ്യാപിച്ചു.ജനാധിപത്യ, മതേതര മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കെപിസിസി പ്രസിഡന്റായി നിയമിതനായ ശേഷം ആദ്യമായി ഇന്നലെ ഡൽഹിയിലെത്തിയ മുല്ലപ്പള്ളി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരുമായി പാർട്ടിയെ നയിക്കുന്നത് വെല്ലുവിളിയല്ല. മറിച്ച് പ്രവർത്തനം ലഘൂകരിക്കുന്നതാണ്. മാസങ്ങളോളം ആലോചിച്ചാണു നിയമനം നടത്തിയത്. കെപിസിസി അധ്യക്ഷ പദവിയുടെ മഹത്വം പൂർണമായി ഉൾക്കൊള്ളുന്നു.
കേരളത്തിൽ ഒരു ഭാഗത്തും സിപിഎമ്മിനെയും മറുഭാഗത്ത് ബിജെപിയെയും ഒരുപോലെ നേരിടും. ആപത്കരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. നാടിനെ രക്ഷിക്കാൻ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകളോടെ റിക്കാർഡ് വിജയം നേടും. കേരളത്തിൽ ബിജെപിക്ക് വളർച്ചയുണ്ട്. ബിജെപിയുടെ വളർച്ച ആപത്കരമാണ്. പക്ഷേ, കോണ്‍ഗ്രസ് എന്നത് ഒരു സംസ്കാരവും ജീവിതശൈലിയുമാണ്.
യുഡിഎഫും വളരെ സ്മൂത്ത് ആയി മുന്നോട്ടു കൊണ്ടുപോകും. എല്ലാ ഘടകകക്ഷി നേതാക്കളുമായി നല്ല ബന്ധമുണ്ട്. കെപിസിസി പ്രസിഡന്റായപ്പോൾ തന്നെ മാണിസാർ വിളിച്ചിരുന്നു. മറ്റു നേതാക്കളുമായും സംസാരിക്കും. ഘടകകക്ഷികൾ അനർഹമായി സ്ഥാനം നേടിയെന്നതൊക്കെ അടഞ്ഞ അധ്യായമാണ്. മുന്നണി സംവിധാനത്തിൽ പരസ്പരം വിട്ടുവീഴ്ചകൾ ആവശ്യമാണ്.പാർട്ടിയെ താഴേത്തട്ടിൽ പുനരുജ്ജീവിപ്പിച്ചാൽ മാത്രമേ കോണ്‍ഗ്രസിനു വിജയിക്കാനാകൂ. ഓരോ പ്രവർത്തകനും പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്. അവരാണ് പ്രാണവായുവും നട്ടെല്ലും. പ്രവർത്തകരിലൂടെയാകും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരിക. സംഘടനയിൽ മാന്ദ്യഭാവം ഉണ്ട്. പക്ഷ,േ തകർച്ചയില്ല. ഇലപൊഴിയും കാലങ്ങളെ അതിജീവിച്ച പാർട്ടിയാണ് 133 വർഷത്തെ ചരിത്രമുള്ള കോണ്‍ഗ്രസ്. കോണ്‍ഗ്രസിൽനിന്ന് പല കാരണങ്ങൾ കൊണ്ട് അകന്നുപോയ വിഭാഗങ്ങളുടെ തെറ്റിദ്ധാരണ മാറ്റി തിരിച്ചുകൊണ്ടുവരും.
പുതുതായി പ്രഖ്യാപിച്ച പിസിസി ഭാരവാഹികൾ ശനിയാഴ്ച ഡൽഹിയിൽ യോഗത്തിനെത്താൻ ഹൈക്കമാൻഡ്് നിർദേശിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഇന്നു ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹവുമായി ചർച്ച നടത്തിയാകും ഭാവി കാര്യങ്ങൾ തീരുമാനിക്കുക. റഷ്യയിൽ സന്ദർശനത്തിലുള്ള സോണിയാ ഗാന്ധി ഡൽഹിയിലെത്തിയ ശേഷം അവരെയും സന്ദർശിക്കും. എത്രയും വേഗം ചുമതലയേൽക്കും. എ.കെ. ആന്റണിയെ കണ്ടു സംസാരിച്ചു. മുകുൾ വാസ്നിക്, മുതിർന്ന നേതാക്കളായ വയലാർ രവി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ തുടങ്ങി മിക്ക നേതാക്കളെയും വിളിച്ചു നന്ദി അറിയിച്ചു. എല്ലാവരും പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് വീട് എടുത്ത് താമസിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഭാരവാഹികൾ മത്സരിച്ചേക്കില്ല
കെപിസിസി പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരുമായി നിയമിക്കപ്പെട്ട എംപിമാർ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന് സൂചന.
സംഘടനാ തലപ്പത്തുള്ളവരുടെ സമർപ്പിത സേവനം ആവശ്യമുണ്ടെന്ന് പുതിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. എംപിമാരായ ഭാരവാഹികൾ വീണ്ടും മത്സരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും. വ്യക്തിപരമായി താൻ ഇക്കാര്യത്തിൽ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ജോർജ് കള്ളിവയലിൽ