ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ സാമൂഹ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരേ നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാനായി മാറ്റി. കേസിലെ അന്വേഷണ ഡയറി അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കാനും കോടതി മഹാരാഷ്ട്ര പോലീസിനു നിർദേശം നൽകി. സാമൂഹ്യ പ്രവർത്തകരുടെ അറസ്റ്റ് സംബന്ധിച്ച് മഹാരാഷ്ട്ര പോലീസിന്റെ വിശദീകരണത്തെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി.
സാമൂഹ്യ പ്രവർത്തകരായ വരവര റാവു, സുധ ഭരദ്വാജ് അടക്കമുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തതിനെതിരേ ചരിത്രകാരി റോമില ഥാപർ അടക്കമുള്ളവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്. സർക്കാരിനെതിരേ സംസാരിക്കുന്നവരെ കേസിൽ കുടുക്കിയതാണെന്നും തെളിവുകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് വാദിച്ച ഹർജിക്കാർ, കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, മാവോയിസ്റ്റ് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ രേഖകൾ പരിശോധിച്ച കോടതി, രൂക്ഷമായ വിമർശനമാണ് നടത്തിയത്.
സെമിനാറുകളുമായി ബന്ധപ്പെട്ട രേഖകളല്ല, വ്യക്തമായ തെളിവുകളാണ് വേണ്ടതെന്നും ഒരാൾ ഒരു കാര്യം അംഗീകരിക്കുന്നില്ലെന്നു കരുതി അത് രാജ്യത്തിനെതിരേയുള്ള അപകടകരമായ നീക്കമാണെന്നു കരുതാനാവില്ലെന്നും നിരീക്ഷിച്ചു. സർക്കാരിനോടുള്ള എതിർപ്പും ആയുധങ്ങളുമായി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണെന്നു മനസിലാക്കണമെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
സാമൂഹ്യ പ്രവർത്തകരായ വരവര റാവു, സുധ ഭരദ്വാജ് അടക്കമുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തതിനെതിരേ ചരിത്രകാരി റോമില ഥാപർ അടക്കമുള്ളവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്. സർക്കാരിനെതിരേ സംസാരിക്കുന്നവരെ കേസിൽ കുടുക്കിയതാണെന്നും തെളിവുകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് വാദിച്ച ഹർജിക്കാർ, കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, മാവോയിസ്റ്റ് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ രേഖകൾ പരിശോധിച്ച കോടതി, രൂക്ഷമായ വിമർശനമാണ് നടത്തിയത്.
സെമിനാറുകളുമായി ബന്ധപ്പെട്ട രേഖകളല്ല, വ്യക്തമായ തെളിവുകളാണ് വേണ്ടതെന്നും ഒരാൾ ഒരു കാര്യം അംഗീകരിക്കുന്നില്ലെന്നു കരുതി അത് രാജ്യത്തിനെതിരേയുള്ള അപകടകരമായ നീക്കമാണെന്നു കരുതാനാവില്ലെന്നും നിരീക്ഷിച്ചു. സർക്കാരിനോടുള്ള എതിർപ്പും ആയുധങ്ങളുമായി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണെന്നു മനസിലാക്കണമെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.