ന്യൂഡൽഹി: ലൈംഗികപീഡനവും അതിക്രമങ്ങളും വാർത്തയാക്കുന്പോൾ പത്ര- ദൃശ്യ മാധ്യമങ്ങൾ സെൻസേഷനുണ്ടാക്കാൻ വേണ്ടി അവ പെരുപ്പിച്ചു കാട്ടരുതെന്ന് സുപ്രീംകോടതി.
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾ പരസ്യപ്പെടുത്തരുതെന്ന് ആവർത്തിച്ച കോടതി, ഇരയായവരുടെ ചിത്രങ്ങളോ മോർഫ് ചെയ്ത ചിത്രങ്ങളോ മാധ്യമങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലെന്നും നിർദേശിച്ചു. ബിഹാർ മുസഫർപൂരിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ പെണ്‍കുട്ടികൾ ലൈംഗികപീഡനത്തിനിരയായ സംഭവത്തിൽ വാർത്ത പ്രസിദ്ധപ്പെടുത്തിയതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിക്കൊണ്ടാണ് കോടതിയുടെ നിർദേശം.
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അത്തരം നടപടികൾ ഇരകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനിടയാകും. മാധ്യമങ്ങൾ സമാന്തര അന്വേഷണവും വിചാരണയും നടത്തരുതെന്നും ജസ്റ്റീസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് നിർ ദേശിച്ചു.
ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മാർഗനിർദേശം തയാറാക്കുന്നതിന് അഭിപ്രാ യങ്ങൾ നിർദേശിക്കാൻ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗിൽഡ്, ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവരോടു നിർദേശിച്ചു.
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾ പരസ്യപ്പെടുത്തരുതെന്ന് ആവർത്തിച്ച കോടതി, ഇരയായവരുടെ ചിത്രങ്ങളോ മോർഫ് ചെയ്ത ചിത്രങ്ങളോ മാധ്യമങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലെന്നും നിർദേശിച്ചു. ബിഹാർ മുസഫർപൂരിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ പെണ്‍കുട്ടികൾ ലൈംഗികപീഡനത്തിനിരയായ സംഭവത്തിൽ വാർത്ത പ്രസിദ്ധപ്പെടുത്തിയതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിക്കൊണ്ടാണ് കോടതിയുടെ നിർദേശം.
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അത്തരം നടപടികൾ ഇരകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനിടയാകും. മാധ്യമങ്ങൾ സമാന്തര അന്വേഷണവും വിചാരണയും നടത്തരുതെന്നും ജസ്റ്റീസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് നിർ ദേശിച്ചു.
ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മാർഗനിർദേശം തയാറാക്കുന്നതിന് അഭിപ്രാ യങ്ങൾ നിർദേശിക്കാൻ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗിൽഡ്, ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവരോടു നിർദേശിച്ചു.