ന്യൂഡൽഹി: “കോണ്‍ഗ്രസ് വികാരം എന്റെ രക്തത്തിലുള്ളതാണ്. കോണ്‍ഗ്രസിനു മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ. ദേശീയ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ അനുഭവത്തിലൂടെയാണു വളർന്നുവന്നത്. സ്വാതന്ത്ര്യസമര യോദ്ധാവായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ മകനെന്ന നിലയിൽ ചരിത്രവും മൂല്യങ്ങളും മനസിലാക്കിയിരുന്നു. അതു തന്നെയാണ് എന്റെ ശക്തിയും ഉത്തേജനവും’’- കെപിസിസിയുടെ പുതിയ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകളിലെ ലക്ഷ്യബോധവും തീക്ഷ്ണതയും വ്യക്തം.
രണ്ടു തവണ കേന്ദ്രമന്ത്രിയും ഏഴു തവണ എംപിയും ആയിരുന്നിട്ടും അഴിമതിയുടെ കറപുരളാത്ത, നിലപാടുകളിൽ വെള്ളം ചേർക്കാത്ത മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തിലെ കോണ്‍ഗ്രസിന്റെ നായകത്വം വൈകിയെത്തിയ അംഗീകാരമാണ്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, സോണിയാ ഗാന്ധി എന്നിവർ മുതൽ രാഹുൽ ഗാന്ധി വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എക്കാലത്തെയും വിശ്വസ്തനെന്നതു മുല്ലപ്പള്ളിയെ പ്രിയങ്കരനാക്കുന്നു. അതിലേറെ, സിപിഎമ്മിന്റെ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന കണ്ണൂരിലും വടകരയിലും നിന്ന് ഏഴു തവണ ലോക്സഭയിലേക്കു ജയിച്ചു കയറിയ കടത്തനാടൻ പോരാട്ടവീര്യം 73 കാരനായ ചോന്പാലക്കാരൻ മുല്ലപ്പള്ളിയുടെ കരുത്തു കൂട്ടും.
“ചേട്ടന് ജീവിതമെന്നതു കോണ്‍ഗ്രസാണ്. പാർട്ടി കഴിഞ്ഞിട്ടേയുള്ളൂ പിന്നെയെന്തും’’- മുല്ലപ്പള്ളിയുടെ ഭാര്യ ഉഷ പറഞ്ഞു. കോണ്‍ഗ്രസിനു വേണ്ടി ജീവിച്ച മുല്ലപ്പള്ളിക്ക് പാർട്ടിയുടെ കേരള ഘടകത്തെ നയിക്കാനുള്ള നിയോഗത്തെയും സന്തോഷത്തോടെയാണു സ്വീകരിക്കുന്നതെന്നു ഉഷ വ്യക്തമാക്കി. മാസങ്ങൾക്കു മുന്‍പു തന്നെ കെപിസിസി പ്രസിഡന്റ് ആയി മുല്ലപ്പള്ളിയെ തെരഞ്ഞെടുത്തേക്കുമെന്നു പലരും പറഞ്ഞിരുന്നു. എന്നാൽ നിയമനം നീണ്ടു പോയെന്നു മാത്രം.
പ്രളയക്കെടുതിക്കു ശേഷവും ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയുമായും കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുക എന്നതാകും ദൈവനിയോഗം എന്നു ഉഷ പറഞ്ഞു. കോണ്‍ഗ്രസിന്റെ ചരിത്രത്തിൽ 54 വർഷത്തിനു ശേഷമാണ് പൂർണമായും മലബാറിൽ നിന്നൊരാൾ പ്രസിഡന്റ് ആകുന്നത്. കെ. മുരളീധരൻ കെപിസിസി പ്രസിഡന്റ് ആയിരുന്നെങ്കിലും മുഴുസമയ മലബാറുകാരൻ എന്ന വിശേഷണം ഉണ്ടായില്ല. സി.കെ. ഗോവിന്ദൻ നായർ മുന്‍പ് പിസിസി അധ്യക്ഷനായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ കരുത്തനായ സംസ്ഥാന പ്രസിഡന്റ് പദവി മുതൽ കെപിസിസി ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റും എഐസിസി സെക്രട്ടറിയും എഐസിസിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാനും വരെയുള്ള പദവികളിൽ എംഎ, എൽഎൽബിക്കാരനായ മികവു തെളിയിച്ചു മുല്ലപ്പള്ളിക്ക് പുതിയ നിയോഗവും വിജയിപ്പിക്കാമെന്ന ആത്മവിശ്വാസമുണ്ട്. ഒരേ സമയം അന്തരിച്ച കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും അടുപ്പക്കാരനായിരുന്ന മുല്ലപ്പള്ളിക്ക് ഇപ്പോൾ ഗ്രൂപ്പില്ലെന്നതും നേട്ടമായി.
1984ൽ കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി പിന്നീട് കണ്ണൂരിലും വടകരയിലും നിന്ന് മിന്നുന്ന ജയത്തോടെ ഏഴു തവണയാണ് പാർലമെന്റിലെത്തിയത്. ഒന്നര ലക്ഷം വോട്ടിന് സിപിഎം ജയിച്ച വടകരയിൽ മുല്ലപ്പള്ളി തുടർച്ചയായ രണ്ടു തവണയാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. നരസിംഹ റാവുവിന്റെയും മൻമോഹൻ സിംഗിന്റെയും മന്ത്രിസഭകളിൽ കേന്ദ്രമന്ത്രിയെന്ന നിലയിലും മുല്ലപ്പള്ളി കേരളത്തിന്റെ അഭിമാനമായിരുന്നു. എന്നും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതിൽ മുന്‍പനായ മുല്ലപ്പള്ളി രാമചന്ദ്രൻ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി അത്ഭുതം സൃഷ്ടിക്കുമോ എന്നതാണ് ഇനി ചോദ്യം.
രണ്ടു തവണ കേന്ദ്രമന്ത്രിയും ഏഴു തവണ എംപിയും ആയിരുന്നിട്ടും അഴിമതിയുടെ കറപുരളാത്ത, നിലപാടുകളിൽ വെള്ളം ചേർക്കാത്ത മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തിലെ കോണ്‍ഗ്രസിന്റെ നായകത്വം വൈകിയെത്തിയ അംഗീകാരമാണ്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, സോണിയാ ഗാന്ധി എന്നിവർ മുതൽ രാഹുൽ ഗാന്ധി വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എക്കാലത്തെയും വിശ്വസ്തനെന്നതു മുല്ലപ്പള്ളിയെ പ്രിയങ്കരനാക്കുന്നു. അതിലേറെ, സിപിഎമ്മിന്റെ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന കണ്ണൂരിലും വടകരയിലും നിന്ന് ഏഴു തവണ ലോക്സഭയിലേക്കു ജയിച്ചു കയറിയ കടത്തനാടൻ പോരാട്ടവീര്യം 73 കാരനായ ചോന്പാലക്കാരൻ മുല്ലപ്പള്ളിയുടെ കരുത്തു കൂട്ടും.
“ചേട്ടന് ജീവിതമെന്നതു കോണ്‍ഗ്രസാണ്. പാർട്ടി കഴിഞ്ഞിട്ടേയുള്ളൂ പിന്നെയെന്തും’’- മുല്ലപ്പള്ളിയുടെ ഭാര്യ ഉഷ പറഞ്ഞു. കോണ്‍ഗ്രസിനു വേണ്ടി ജീവിച്ച മുല്ലപ്പള്ളിക്ക് പാർട്ടിയുടെ കേരള ഘടകത്തെ നയിക്കാനുള്ള നിയോഗത്തെയും സന്തോഷത്തോടെയാണു സ്വീകരിക്കുന്നതെന്നു ഉഷ വ്യക്തമാക്കി. മാസങ്ങൾക്കു മുന്‍പു തന്നെ കെപിസിസി പ്രസിഡന്റ് ആയി മുല്ലപ്പള്ളിയെ തെരഞ്ഞെടുത്തേക്കുമെന്നു പലരും പറഞ്ഞിരുന്നു. എന്നാൽ നിയമനം നീണ്ടു പോയെന്നു മാത്രം.
പ്രളയക്കെടുതിക്കു ശേഷവും ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയുമായും കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുക എന്നതാകും ദൈവനിയോഗം എന്നു ഉഷ പറഞ്ഞു. കോണ്‍ഗ്രസിന്റെ ചരിത്രത്തിൽ 54 വർഷത്തിനു ശേഷമാണ് പൂർണമായും മലബാറിൽ നിന്നൊരാൾ പ്രസിഡന്റ് ആകുന്നത്. കെ. മുരളീധരൻ കെപിസിസി പ്രസിഡന്റ് ആയിരുന്നെങ്കിലും മുഴുസമയ മലബാറുകാരൻ എന്ന വിശേഷണം ഉണ്ടായില്ല. സി.കെ. ഗോവിന്ദൻ നായർ മുന്‍പ് പിസിസി അധ്യക്ഷനായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ കരുത്തനായ സംസ്ഥാന പ്രസിഡന്റ് പദവി മുതൽ കെപിസിസി ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റും എഐസിസി സെക്രട്ടറിയും എഐസിസിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാനും വരെയുള്ള പദവികളിൽ എംഎ, എൽഎൽബിക്കാരനായ മികവു തെളിയിച്ചു മുല്ലപ്പള്ളിക്ക് പുതിയ നിയോഗവും വിജയിപ്പിക്കാമെന്ന ആത്മവിശ്വാസമുണ്ട്. ഒരേ സമയം അന്തരിച്ച കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും അടുപ്പക്കാരനായിരുന്ന മുല്ലപ്പള്ളിക്ക് ഇപ്പോൾ ഗ്രൂപ്പില്ലെന്നതും നേട്ടമായി.
1984ൽ കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി പിന്നീട് കണ്ണൂരിലും വടകരയിലും നിന്ന് മിന്നുന്ന ജയത്തോടെ ഏഴു തവണയാണ് പാർലമെന്റിലെത്തിയത്. ഒന്നര ലക്ഷം വോട്ടിന് സിപിഎം ജയിച്ച വടകരയിൽ മുല്ലപ്പള്ളി തുടർച്ചയായ രണ്ടു തവണയാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. നരസിംഹ റാവുവിന്റെയും മൻമോഹൻ സിംഗിന്റെയും മന്ത്രിസഭകളിൽ കേന്ദ്രമന്ത്രിയെന്ന നിലയിലും മുല്ലപ്പള്ളി കേരളത്തിന്റെ അഭിമാനമായിരുന്നു. എന്നും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതിൽ മുന്‍പനായ മുല്ലപ്പള്ളി രാമചന്ദ്രൻ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി അത്ഭുതം സൃഷ്ടിക്കുമോ എന്നതാണ് ഇനി ചോദ്യം.