ന്യൂഡൽഹി: എഐസിസി, കെപിസിസി നേതൃത്വത്തിലേക്കു നടത്തിയ നിയമനങ്ങളിൽ വനിതാ, യുവജന, കത്തോലിക്കാ പ്രാതിനിധ്യം ഇല്ലാത്തതിനെതിരേ പ്രതിഷേധം. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തിയായിരുന്ന വനിതകളെയും കത്തോലിക്കാ വിഭാഗത്തെയും പാടെ തഴഞ്ഞതിനെതിരേ ഹൈക്കമാൻഡിന് ഇന്നലെ നിരവധി പേരാണു പരാതി ഉയർത്തിയത്.
നേരത്തെ കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലേക്ക് എ.കെ ആന്റണിയോടൊപ്പം ഉമ്മൻ ചാണ്ടി, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ എന്നിവരെ നിയമിച്ചപ്പോഴും കത്തോലിക്കരും വനിതകളും തഴയപ്പെട്ടു. ഇപ്പോൾ പിസിസി പ്രസിഡന്റ്, മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർ, പ്രചാരണ സമിതി ചെയർമാൻ, യുഡിഎഫ് കണ്‍വീനർ എന്നീ ആറ് പ്രധാന പദവികളിലേക്ക് നേതാക്കളെ നിയമിച്ചപ്പോഴും ഇതേ വിഭാഗം പൂർണമായി തഴയപ്പെട്ടു. കേരളത്തിൽ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഏറ്റവും ഉറച്ച വോട്ടുകളാണിവർ എന്ന് പ്രതിഷേധം അറിയിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി.
നേരത്തെ കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലേക്ക് എ.കെ ആന്റണിയോടൊപ്പം ഉമ്മൻ ചാണ്ടി, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ എന്നിവരെ നിയമിച്ചപ്പോഴും കത്തോലിക്കരും വനിതകളും തഴയപ്പെട്ടു. ഇപ്പോൾ പിസിസി പ്രസിഡന്റ്, മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർ, പ്രചാരണ സമിതി ചെയർമാൻ, യുഡിഎഫ് കണ്‍വീനർ എന്നീ ആറ് പ്രധാന പദവികളിലേക്ക് നേതാക്കളെ നിയമിച്ചപ്പോഴും ഇതേ വിഭാഗം പൂർണമായി തഴയപ്പെട്ടു. കേരളത്തിൽ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഏറ്റവും ഉറച്ച വോട്ടുകളാണിവർ എന്ന് പ്രതിഷേധം അറിയിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി.