ന്യൂഡൽഹി: പാക് അധീന കാഷ്മീരിൽ കടന്ന് ഇന്ത്യൻ സൈന്യം ഭീകരരെ കൊലപ്പെടുത്തിയ സെപ്റ്റംബർ 29ന് മിന്നലാക്രമണദിനമായി അചരിക്കണമെന്നു യൂണിവേഴ്സിറ്റികൾക്കു യുജിസിയുടെ നിർദേശം.
അന്നേദിവസം സൈനികരുടെ വീരമൃത്യുവിനെക്കുറിച്ചും ദേശസ്നേഹത്തെക്കുറിച്ചും വിരമിച്ച സൈനികരുമായി ചർച്ചകളും എക്സിബിഷനും സംഘടിപ്പിക്കണം. സൈന്യത്തിനു പിന്തുണ അറിയിച്ച് വിദ്യാർഥികളും അധ്യാപകരും ആശംസാ കാർഡുകൾ അയയ്ക്കണം, എൻസിസി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരേഡ് ക്രമീകരിക്കണം എന്നിങ്ങനെയാണു നിർദേശങ്ങൾ.
സെപ്റ്റംബർ 29ന് ഇന്ത്യാഗേറ്റിൽ സംഘടിപ്പിക്കുന്ന എക്സിബിഷന്റെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മെട്രോ നഗരങ്ങളിലും സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ദൃശ്യാവിഷ്കാരങ്ങടങ്ങിയ പ്രത്യേക എക്സിബിഷൻ സംഘടിപ്പിക്കണം എന്നും യുജിസി നിർദേശിക്കുന്നു.
അന്നേദിവസം സൈനികരുടെ വീരമൃത്യുവിനെക്കുറിച്ചും ദേശസ്നേഹത്തെക്കുറിച്ചും വിരമിച്ച സൈനികരുമായി ചർച്ചകളും എക്സിബിഷനും സംഘടിപ്പിക്കണം. സൈന്യത്തിനു പിന്തുണ അറിയിച്ച് വിദ്യാർഥികളും അധ്യാപകരും ആശംസാ കാർഡുകൾ അയയ്ക്കണം, എൻസിസി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരേഡ് ക്രമീകരിക്കണം എന്നിങ്ങനെയാണു നിർദേശങ്ങൾ.
സെപ്റ്റംബർ 29ന് ഇന്ത്യാഗേറ്റിൽ സംഘടിപ്പിക്കുന്ന എക്സിബിഷന്റെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മെട്രോ നഗരങ്ങളിലും സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ദൃശ്യാവിഷ്കാരങ്ങടങ്ങിയ പ്രത്യേക എക്സിബിഷൻ സംഘടിപ്പിക്കണം എന്നും യുജിസി നിർദേശിക്കുന്നു.