ന്യൂഡൽഹി: സാധാരണ ക്ഷയരോഗ മരുന്നുകൾകൊണ്ടു ചികിത്സിച്ചു ഭേദമാക്കാനാകാത്ത മൾട്ടി-ഡ്രഗ്-റെസ്റ്റിസ്റ്റന്റ് ക്ഷയരോഗികളുടെ(എംഡിആർ-ടിബി) എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
ലോകത്തെ എംഡിആർ ക്ഷയരോഗികളിൽ 24 ശതമാനം ഇന്ത്യയിലാണ്. 13 ശതമാനം ക്ഷയരോഗികളുള്ള ചൈനയാണു രണ്ടാം സ്ഥാനത്ത്. റഷ്യ(പത്തു ശതമാനം) മൂന്നാം സ്ഥാനത്താണ്. ലോകത്തെ മൊത്തം എംഡിആർ ക്ഷയരോഗികളിൽ പകുതിയോളം ഈ രാജ്യങ്ങളിലാണ്. 2017ൽ ലോകത്ത് ക്ഷയരോഗം സ്ഥിരീകരിച്ച ഒരു കോടി രോഗികളിൽ 27 ശതമാനം(27 ലക്ഷം) ഇന്ത്യയിലാണ്.
ലോകത്തെ എംഡിആർ ക്ഷയരോഗികളിൽ 24 ശതമാനം ഇന്ത്യയിലാണ്. 13 ശതമാനം ക്ഷയരോഗികളുള്ള ചൈനയാണു രണ്ടാം സ്ഥാനത്ത്. റഷ്യ(പത്തു ശതമാനം) മൂന്നാം സ്ഥാനത്താണ്. ലോകത്തെ മൊത്തം എംഡിആർ ക്ഷയരോഗികളിൽ പകുതിയോളം ഈ രാജ്യങ്ങളിലാണ്. 2017ൽ ലോകത്ത് ക്ഷയരോഗം സ്ഥിരീകരിച്ച ഒരു കോടി രോഗികളിൽ 27 ശതമാനം(27 ലക്ഷം) ഇന്ത്യയിലാണ്.