പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ചേർന്ന് പയേക്തു അഗ്നിപർവതം സന്ദർശിച്ചതു ശ്രദ്ധേയമായി. ഉത്തരകൊറിയക്കാർ ഈ മലയെ ഏറെ വിശുദ്ധമായിട്ടാണു കരുതുന്നത്. കിം കുടുംബത്തിന് ഉത്തരകൊറിയക്കാരുടെമേലുള്ള സ്വാധീനത്തിലും മല ഏറെ പങ്കുവഹിക്കുന്നു.
കിമ്മും മൂണും പ്രത്യേക വിമാനത്തിലാണ് ചൈനീസ് അതിർത്തിയോടു ചേർന്ന മലയ്ക്കു സമീപമുള്ള വിമാനത്താവളത്തിൽ ഇറങ്ങിയത്. തുടർന്ന് ഭാര്യമാർക്കൊപ്പം വണ്ടിയിൽ മലയിലേ ക്കു തിരിക്കുകയായിരുന്നു. മലയ്ക്കു മുകളിൽ കിമ്മും മൂണും കൈകോർത്ത് ഫോ ട്ടോയ്ക്കു പോസ് ചെയ്തു.
പുരാതന കൊറിയൻ രാജ്യത്തിന്റെ സ്ഥാപകനായ ഡാൻഗന്റെ ജന്മസ്ഥലമാണ് പയേക്തു. കിം കുടുംബം പയേക്തു പരന്പരയിൽപ്പെട്ടതാണെന്നാണ് അവകാശപ്പെടുന്നത്. ത്രിദിന ഉച്ചകോടി പൂർത്തിയാക്കിയ മൂൺ ഇന്നലെ മലകയറ്റത്തിനുശേഷം ദക്ഷിണകൊറിയയിലേക്കു മടങ്ങി.
കിമ്മും മൂണും പ്രത്യേക വിമാനത്തിലാണ് ചൈനീസ് അതിർത്തിയോടു ചേർന്ന മലയ്ക്കു സമീപമുള്ള വിമാനത്താവളത്തിൽ ഇറങ്ങിയത്. തുടർന്ന് ഭാര്യമാർക്കൊപ്പം വണ്ടിയിൽ മലയിലേ ക്കു തിരിക്കുകയായിരുന്നു. മലയ്ക്കു മുകളിൽ കിമ്മും മൂണും കൈകോർത്ത് ഫോ ട്ടോയ്ക്കു പോസ് ചെയ്തു.
പുരാതന കൊറിയൻ രാജ്യത്തിന്റെ സ്ഥാപകനായ ഡാൻഗന്റെ ജന്മസ്ഥലമാണ് പയേക്തു. കിം കുടുംബം പയേക്തു പരന്പരയിൽപ്പെട്ടതാണെന്നാണ് അവകാശപ്പെടുന്നത്. ത്രിദിന ഉച്ചകോടി പൂർത്തിയാക്കിയ മൂൺ ഇന്നലെ മലകയറ്റത്തിനുശേഷം ദക്ഷിണകൊറിയയിലേക്കു മടങ്ങി.