പാരീസ്: തീവ്ര വലതുപക്ഷ നാഷണൽ റാലി പാർട്ടി അധ്യക്ഷ മരീ ലെ പെന്നിനോടു മനോരോഗ പരിശോധനയ്ക്കു വിധേയയാവാൻ ഫ്രഞ്ച് കോടതി നിർദേശിച്ചു. യുഎസ് റിപ്പോർട്ടർ ജെയിംസ് ഫോളിയെ ജിഹാദികൾ ശിരച്ഛേദം ചെയ്തതുൾപ്പെടെ ഐഎസുമായി ബന്ധമുള്ള ചിത്രങ്ങൾ 2015ൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് ലെപെന്നിന്റെ പേരിൽ കേസുണ്ട്.
കോടതി നിർദേശം തള്ളിയ ലെപെൻ ജഡ്ജിക്ക് എന്തു ചെയ്യാനാവുമെന്നു കാണട്ടേയെന്നു പ്രതികരിച്ചു.
കോടതി ഉത്തരവിനേക്കുറിച്ചു പ്രതികരിക്കാൻ തനിക്കു വാക്കുകൾ കിട്ടുന്നില്ലെന്നു ലെപെന്നിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റലിയിലെ വലതുപക്ഷ ആഭ്യന്തരമന്ത്രി മറ്റിയോ സൽവീനി പറഞ്ഞു.
കോടതി നിർദേശം തള്ളിയ ലെപെൻ ജഡ്ജിക്ക് എന്തു ചെയ്യാനാവുമെന്നു കാണട്ടേയെന്നു പ്രതികരിച്ചു.
കോടതി ഉത്തരവിനേക്കുറിച്ചു പ്രതികരിക്കാൻ തനിക്കു വാക്കുകൾ കിട്ടുന്നില്ലെന്നു ലെപെന്നിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റലിയിലെ വലതുപക്ഷ ആഭ്യന്തരമന്ത്രി മറ്റിയോ സൽവീനി പറഞ്ഞു.