മാഡ്രിഡ്: ആഫ്രിക്കയിൽനിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റം തടയാൻ സ്പെയിൻ സഹാറ മരുഭൂമിയിൽ മതിൽ കെട്ടണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂണിൽ വൈറ്റ്ഹൗസ് സന്ദർശിച്ച സ്പാനിഷ് വിദേശമന്ത്രി ജോസഫ് ബോറലിനാണ് ഈ ഉപദേശം നല്കിയത്. മുൻ യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് കൂടിയായ ബോറൽ കഴിഞ്ഞദിവസം ഒരു ചടങ്ങിൽ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.
മെക്സിക്കോയിൽനിന്ന് യുഎസിലേക്കുള്ള കുടിയേറ്റം തടയാനായി 2,000 മൈൽ നീളത്തിൽ മതിലുകെട്ടാനുള്ള ശ്രമത്തിലാണ് ട്രംപ്. ഇതിനിടെയാണ് സഹാറയിലും ഇത്തരത്തിലൊരു മതിൽ വേണമെന്ന് ട്രംപ് നിർദേശിച്ചത്.
വടക്കൻ ആഫ്രിക്കയിൽ 3,000 മൈൽ നീളത്തിൽ 11 രാജ്യങ്ങളിൽ സഹാറ വ്യാപിച്ചുകിടക്കുന്നു. സ്യൂറ്റ, മെലില്ല എന്നീ രണ്ടു ചെറിയ പ്രദേശങ്ങൾ മാത്രമാണ് സ്പെയിനിന്റെ നിയന്ത്രണത്തിലുള്ളത്. രണ്ടു പ്രദേശങ്ങളും കുടിയേറ്റക്കാരുടെ കവാടങ്ങളാണ്.
അതേസമയം, സ്വന്തം അതിർത്തിയിൽ മതിൽ കെട്ടാനുള്ള ട്രംപിന്റെ ശ്രമം കാര്യമായ വിജയം കണ്ടിട്ടില്ല. ഭീമമായ ചെലവാണ് കാരണം. 2500 കോടി ഡോളറാണ് ഇതിനു വേണ്ടിവരുക.
മെക്സിക്കോയിൽനിന്ന് യുഎസിലേക്കുള്ള കുടിയേറ്റം തടയാനായി 2,000 മൈൽ നീളത്തിൽ മതിലുകെട്ടാനുള്ള ശ്രമത്തിലാണ് ട്രംപ്. ഇതിനിടെയാണ് സഹാറയിലും ഇത്തരത്തിലൊരു മതിൽ വേണമെന്ന് ട്രംപ് നിർദേശിച്ചത്.
വടക്കൻ ആഫ്രിക്കയിൽ 3,000 മൈൽ നീളത്തിൽ 11 രാജ്യങ്ങളിൽ സഹാറ വ്യാപിച്ചുകിടക്കുന്നു. സ്യൂറ്റ, മെലില്ല എന്നീ രണ്ടു ചെറിയ പ്രദേശങ്ങൾ മാത്രമാണ് സ്പെയിനിന്റെ നിയന്ത്രണത്തിലുള്ളത്. രണ്ടു പ്രദേശങ്ങളും കുടിയേറ്റക്കാരുടെ കവാടങ്ങളാണ്.
അതേസമയം, സ്വന്തം അതിർത്തിയിൽ മതിൽ കെട്ടാനുള്ള ട്രംപിന്റെ ശ്രമം കാര്യമായ വിജയം കണ്ടിട്ടില്ല. ഭീമമായ ചെലവാണ് കാരണം. 2500 കോടി ഡോളറാണ് ഇതിനു വേണ്ടിവരുക.