വാഷിംഗ്ടൺ: ക്രൂഡ് ഓയിൽ വില കുറയ്ക്കാൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക് തയാറാവണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദക രാജ്യങ്ങൾക്ക് സൈനിക സുരക്ഷ നൽകുന്നത് അമേരിക്കയാണ്. ഞങ്ങളെക്കൂടാതെ അവർക്ക് ഏറെക്കാലം പിടിച്ചുനിൽക്കാനാവില്ല. എന്നിട്ടും അവർ എണ്ണവില കൂട്ടുകയാണ്- ട്രംപ് ട്വീറ്റു ചെയ്തു.
ഞായറാഴ്ച അൾജീരിയയിൽ ഒപ്പെക്കിന്റെയും ഇതര എണ്ണ ഉത്പാദക രാജ്യങ്ങളുടെയും സമ്മേളനം ചേരാനിരിക്കേയാണ് ട്രംപിന്റെ ട്വീറ്റ്. എണ്ണ ഉത്പാദനം കൂട്ടാൻ സമ്മേളനത്തിൽ തീരുമാനമുണ്ടാവുമോ എന്ന കാര്യത്തിൽ തീർച്ചയില്ല.
ഒപ്പെക്കിലെ സ്ഥാപക അംഗങ്ങളിൽപ്പെടുന്ന വെനിസ്വേലയ്ക്കും ഇറാനും എതിരേ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. നവംബർ നാലിനുശേഷം ഇറാനിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് എല്ലാ രാജ്യങ്ങൾക്കും യുഎസ് മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.
ഞായറാഴ്ച അൾജീരിയയിൽ ഒപ്പെക്കിന്റെയും ഇതര എണ്ണ ഉത്പാദക രാജ്യങ്ങളുടെയും സമ്മേളനം ചേരാനിരിക്കേയാണ് ട്രംപിന്റെ ട്വീറ്റ്. എണ്ണ ഉത്പാദനം കൂട്ടാൻ സമ്മേളനത്തിൽ തീരുമാനമുണ്ടാവുമോ എന്ന കാര്യത്തിൽ തീർച്ചയില്ല.
ഒപ്പെക്കിലെ സ്ഥാപക അംഗങ്ങളിൽപ്പെടുന്ന വെനിസ്വേലയ്ക്കും ഇറാനും എതിരേ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. നവംബർ നാലിനുശേഷം ഇറാനിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് എല്ലാ രാജ്യങ്ങൾക്കും യുഎസ് മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.