ന്യൂഡൽഹി: റഫാൽ ഇടപാടിലെ ക്രമക്കേടുകളിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ (സിഎജി) കണ്ട് നിവേദനം നൽകി.
കോണ്‍ഗ്രസ് ജനങ്ങളിലെത്തിച്ച തെളിവുകൾ സഹിതം പരിശോധിച്ചു പാർലമെന്റിൽ വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നു സിഎജി രാജീവ് മെഹ്റിഷി ഉറപ്പു നൽകിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. രാജ്യസുരക്ഷ അപകടത്തിലാക്കുകയും പൊതു ഖജനാവിന് നഷ്ടം വരുത്തിയുമാണ് സർക്കാർ കരാർ ഏർപ്പെട്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിനെ അട്ടിമറിച്ചാണ് വ്യവസായ സുഹൃത്തിന് കരാർ നൽകിയത്.
യുപിഎ സർക്കാർ കണക്കാക്കിയതിനെക്കാൾ ഉയർന്ന വില നൽകി വിമാനം ഇപ്പോൾ വാങ്ങാൻ തീരുമാനിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജയ്റാം രമേശ്, രണ്‍ദീപ് സിംഗ് സുർജേവാല, മുകുൾ വാസ്നിക് എന്നിവരാണ് സിഎജിയെ കണ്ടു നിവേദനം നൽകിയത്.
റഫാൽ ഇടപാട് സംബന്ധിച്ച വിവരങ്ങൾ സിഎജിക്കു പുറമേ പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി, ചീഫ് വിജിലൻസ് കമ്മീഷണർ, പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവ മുന്‍പാകെ വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ജനങ്ങളിലെത്തിച്ച തെളിവുകൾ സഹിതം പരിശോധിച്ചു പാർലമെന്റിൽ വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നു സിഎജി രാജീവ് മെഹ്റിഷി ഉറപ്പു നൽകിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. രാജ്യസുരക്ഷ അപകടത്തിലാക്കുകയും പൊതു ഖജനാവിന് നഷ്ടം വരുത്തിയുമാണ് സർക്കാർ കരാർ ഏർപ്പെട്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിനെ അട്ടിമറിച്ചാണ് വ്യവസായ സുഹൃത്തിന് കരാർ നൽകിയത്.
യുപിഎ സർക്കാർ കണക്കാക്കിയതിനെക്കാൾ ഉയർന്ന വില നൽകി വിമാനം ഇപ്പോൾ വാങ്ങാൻ തീരുമാനിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജയ്റാം രമേശ്, രണ്‍ദീപ് സിംഗ് സുർജേവാല, മുകുൾ വാസ്നിക് എന്നിവരാണ് സിഎജിയെ കണ്ടു നിവേദനം നൽകിയത്.
റഫാൽ ഇടപാട് സംബന്ധിച്ച വിവരങ്ങൾ സിഎജിക്കു പുറമേ പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി, ചീഫ് വിജിലൻസ് കമ്മീഷണർ, പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവ മുന്‍പാകെ വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.