ന്യൂഡൽഹി: ഐഎസ് ബന്ധമുള്ള മലയാളി യുവാവ് എൻഐഎയുടെ പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി നഷിദുൾ ഹംസഫർ (26) ആണ് അഫ്ഗാനിസ്ഥാനിലെ കാബൂളിൽനിന്നു പിടിയിലായത്. അഫ്ഗാൻ സുരക്ഷാ ഏജൻസിയുമായി യോജിച്ച് എൻഐഎ പിടികൂടിയ ഇയാളെ ഇന്നലെ ഡൽഹിയിലെത്തിച്ചു.
2015ൽ കാസർഗോഡ് ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയെന്നതു സംബന്ധിച്ച കേസിലാണ് ഇയാൾ പിടിയിലായത്. നഷിദുൾ മറ്റ് 14 പേർക്കൊപ്പം 2016 മേയ് - ജൂണിൽ മധ്യേഷ്യൻ രാജ്യങ്ങളിലും പിന്നീട് അഫ്ഗാനിസ്ഥാനിലും എത്തുകയായിരുന്നെന്ന് എൻഐഎ പറയുന്നു. ഇന്ത്യക്കെതിരേയുള്ള നീക്കത്തിന്റെ ഭാഗമായി മസ്കറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നടത്തിയ ഗൂഢാലോചനകളിലും ഇവർ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കാബൂളിൽനിന്നു ഡൽഹിയിലെത്തിച്ച നഷിദുൾ ഹംസഫറിനെ ഇന്നലെ എൻഐഎ കോടതിയിൽ ഹാജരാക്കി. ഇയാളെ ഉടനെ എറണാകുളത്തെ എൻഐഎ കോടതിയിൽ ഹാജരാക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
2015ൽ കാസർഗോഡ് ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയെന്നതു സംബന്ധിച്ച കേസിലാണ് ഇയാൾ പിടിയിലായത്. നഷിദുൾ മറ്റ് 14 പേർക്കൊപ്പം 2016 മേയ് - ജൂണിൽ മധ്യേഷ്യൻ രാജ്യങ്ങളിലും പിന്നീട് അഫ്ഗാനിസ്ഥാനിലും എത്തുകയായിരുന്നെന്ന് എൻഐഎ പറയുന്നു. ഇന്ത്യക്കെതിരേയുള്ള നീക്കത്തിന്റെ ഭാഗമായി മസ്കറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നടത്തിയ ഗൂഢാലോചനകളിലും ഇവർ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കാബൂളിൽനിന്നു ഡൽഹിയിലെത്തിച്ച നഷിദുൾ ഹംസഫറിനെ ഇന്നലെ എൻഐഎ കോടതിയിൽ ഹാജരാക്കി. ഇയാളെ ഉടനെ എറണാകുളത്തെ എൻഐഎ കോടതിയിൽ ഹാജരാക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.