ന്യൂഡൽഹി: മെഡിക്കൽ കോളജുകളുടെ അഫിലിയേഷൻ നൽകുന്നത് അടക്കമുള്ള, മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ നന്ദൻ നിലേക്കനിയെ സുപ്രീംകോടതി നിയോഗിച്ചു. തൊടുപുഴ അൽ അസർ, വയനാട് ഡിഎം, അടൂർ മൗണ്ട് സിയോൻ എന്നി മെഡിക്കൽ കോളജുകളുടെ അഫിലിയേഷൻ സംബന്ധിച്ച കേസ് പരിഗണിച്ച ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വർ റാവു എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണു നടപടി. മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചു.
പതിനഞ്ചു ദിവസത്തിനകം മെഡിക്കൽ കൗണ്‍സിൽ ഉദ്യോഗസ്ഥരും നന്ദൻ നിലേക്കനിയും യോഗം ചേരണം. ആവശ്യമെങ്കിൽ നിലേക്കനിക്കു ടാറ്റ കണ്‍സൾട്ടൻസി സർവീസ് അടക്കമുള്ള കന്പനികളുടെ സഹായം തേടാം. കോളജുകളുടെ പരിശോധന വേളയിൽ നടക്കുന്ന ക്രമക്കേടുകൾ തടയാൻ വിവരസാങ്കേതിക വിദ്യയുടെ സാധ്യത കൂടി പരിശോധിക്കാനാണ് നന്ദൻ നിലേക്കനിയെ നിയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു.
പതിനഞ്ചു ദിവസത്തിനകം മെഡിക്കൽ കൗണ്‍സിൽ ഉദ്യോഗസ്ഥരും നന്ദൻ നിലേക്കനിയും യോഗം ചേരണം. ആവശ്യമെങ്കിൽ നിലേക്കനിക്കു ടാറ്റ കണ്‍സൾട്ടൻസി സർവീസ് അടക്കമുള്ള കന്പനികളുടെ സഹായം തേടാം. കോളജുകളുടെ പരിശോധന വേളയിൽ നടക്കുന്ന ക്രമക്കേടുകൾ തടയാൻ വിവരസാങ്കേതിക വിദ്യയുടെ സാധ്യത കൂടി പരിശോധിക്കാനാണ് നന്ദൻ നിലേക്കനിയെ നിയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു.