ക്വാലാലന്പൂർ: 1 എംബിഡി ഫണ്ടിൽ തിരിമറി നടത്തി 62കോടിയിലേറെ ഡോളർ പോക്കറ്റിലാക്കിയെന്ന കേസിൽ മുൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്കിനെ അറസ്റ്റു ചെയ്തു. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുമെന്ന് അഴിമതി വിരുദ്ധ കമ്മീഷൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
2015ലാണ് ആദ്യമായി അഴിമതി ആരോപണം പുറത്തുവന്നത്. നജീബിന്റെ ബാങ്ക് അക്കൗണ്ടിൽ വൻതുക വന്നുചേർന്നതായിരുന്നു കാരണം. എന്നാൽ സൗദി രാജകുടുംബത്തിൽനിന്നു കിട്ടിയ സംഭാവനയാണിതെന്നു ചൂണ്ടിക്കാട്ടി നജീബിനെ അറ്റോർണി ജനറൽ കുറ്റവിമുക്തനാക്കി.
പിന്നീടും വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നു. വിമർശകരെ ജയിലിലടച്ചാണ് നജീബ് ഭരണകൂടം പ്രതികരിച്ചത്. 1 എംബിഡി ഫണ്ടിൽനിന്ന് അപഹരിച്ച തുക ഉപയോഗിച്ച് നജീബും കുടുംബവും യുഎസിലും മറ്റും വസ്തുവകകൾ സന്പാദിച്ചെന്നും ആരോപണമുണ്ടായി.
2015ലാണ് ആദ്യമായി അഴിമതി ആരോപണം പുറത്തുവന്നത്. നജീബിന്റെ ബാങ്ക് അക്കൗണ്ടിൽ വൻതുക വന്നുചേർന്നതായിരുന്നു കാരണം. എന്നാൽ സൗദി രാജകുടുംബത്തിൽനിന്നു കിട്ടിയ സംഭാവനയാണിതെന്നു ചൂണ്ടിക്കാട്ടി നജീബിനെ അറ്റോർണി ജനറൽ കുറ്റവിമുക്തനാക്കി.
പിന്നീടും വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നു. വിമർശകരെ ജയിലിലടച്ചാണ് നജീബ് ഭരണകൂടം പ്രതികരിച്ചത്. 1 എംബിഡി ഫണ്ടിൽനിന്ന് അപഹരിച്ച തുക ഉപയോഗിച്ച് നജീബും കുടുംബവും യുഎസിലും മറ്റും വസ്തുവകകൾ സന്പാദിച്ചെന്നും ആരോപണമുണ്ടായി.