പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ഈ വർഷം ദക്ഷിണകൊറിയ സന്ദർശിക്കും. അന്താരാഷ്ട്ര നിരീക്ഷകരുടെ മുന്പാകെ ഉത്തരകൊറിയ തങ്ങളുടെ മിസൈൽ വിക്ഷേപണ കേന്ദ്രം നശിപ്പിക്കും. കിമ്മും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിൽ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിൽ നടത്തിയ ഉച്ചകോടിയിലുണ്ടായ സുപ്രധാന തീരുമാനങ്ങൾ ഇവ രണ്ടുമാണ്.
തീരുമാനങ്ങളെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. അതേസമയം, ഉത്തരകൊറിയയുടെ ആണവനിരായുധീകരണം സംബന്ധിച്ച് വലിയ പ്രതീക്ഷ നല്കുന്ന തീരുമാനങ്ങളൊന്നും ഉണ്ടായില്ല.
1950 മുതൽ 53 വരെ നടന്ന കൊറിയൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളിലുമായി ചിതറിപ്പോയ കുടുംബങ്ങളുടെ സമാഗമം ഏതു സമയവും നടത്താനായി സംവിധാനമുണ്ടാക്കുക, റോഡ്-റെയിൽ ശൃംഖലകൾ ബന്ധിപ്പിക്കുക, 2032ലെ ഒളിംപിക്സ് സംയുക്തമായി നടത്താൻ അപേക്ഷ നല്കുക എന്നീ തീരുമാനങ്ങളും ഉണ്ടായി.
കൊറിയകളുടെ ഏകീകരണം സംബന്ധിച്ച് ജനങ്ങളുടെ പ്രതീക്ഷ വർധിപ്പിക്കുന്ന തീരുമാനങ്ങളാണ് ഇവയെന്ന് കിം പറഞ്ഞു. കിമ്മിന്റെ സീയൂൾ സന്ദർശനം ഈ വർഷം തന്നെ ഉണ്ടാകുമെന്നും അത് കൊറിയകൾ തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും മൂണും പറഞ്ഞു. ദക്ഷിണകൊറിയ സന്ദർശിക്കുന്ന ആദ്യ ഉത്തരകൊറിയൻ നേതാവായിരിക്കും കിം.
മിസൈൽ എന്ജിനുകൾ പരീക്ഷിക്കുന്ന ടോംഗ്ചാംഗ്-റി കേന്ദ്രം നശിപ്പിക്കുമെന്നാണ് കിം വാഗ്ദാനം ചെയ്തിരിക്കുന്നത്. സൊഹെയ് എന്നുകൂടി വിളിക്കപ്പെടുന്ന ഇവിടെ ഉത്തരകൊറിയ നിരവധി മിസൈൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അമേരിക്ക വേണ്ട നടപടികൾ സ്വീകരിച്ചാൽ, യുറേനിയം സംപുഷ്ടീകരിക്കുന്ന യോംഗ്ബ്യോൺ ന്യൂക്ലിയർ പ്ലാന്റ് പൂട്ടാമെന്ന വാഗ്ദാനവും കിം നല്കിയിട്ടുണ്ടെന്ന് മൂൺ പറഞ്ഞു.
അതേസമയം, കിമ്മിന്റെ ഈ വാഗ്ദാനങ്ങളിൽ വലിയ കഴന്പില്ല. ടോംഗ്ചാംഗ്-റി കേന്ദ്രം ഇപ്പോൾതന്നെ നശിപ്പിച്ചുവരുകയാണ്. യോംഗ്ബ്യോൺ പ്ലാന്റ് ആകട്ടെ, മറ്റുള്ളവർ ആവശ്യപ്പെടുന്പോൾ പൂട്ടാൻവേണ്ടി മാത്രം നിർമിക്കപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ത്രിദിന ഉച്ചകോടിക്കായി ഉത്തരകൊറിയയിലെത്തിയ മൂണിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നും വിലയിരുത്തപ്പെടുന്നു. ഉത്തരകൊറിയയുടെ അണ്വായുധങ്ങളുടെ പട്ടിക കിമ്മിൽനിന്ന് മൂൺ വാങ്ങിയെടുക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.
അതേസമയം, ഉത്തരകൊറിയയും അമേരിക്കയും തമ്മിൽ ചർച്ച പുനരാരംഭിക്കാൻ മൂണിന്റെ സന്ദർശനം വഴിയൊരുക്കിയേക്കും. ജൂണിൽ സിംഗപ്പൂരിൽ യുഎസ് പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണവനിരായുധീകരണത്തിന് കിം സമ്മതിച്ചതാണ്. എന്നാൽ തുടർ നടപടികളിൽ വലിയ പുരോഗതി ഉണ്ടായില്ല. പൂർണമായും പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന നടപടികൾ ഉത്തരകൊറിയയിൽനിന്നു വേണമെന്ന് അമേരിക്ക ശഠിക്കുന്നു. അമേരിക്ക ഗുണ്ടാ മനോഭാവം സ്വീകരിക്കരുതെന്ന് ഉത്തരകൊറിയ ആവശ്യപ്പെടുന്നു.
തീരുമാനങ്ങളെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. അതേസമയം, ഉത്തരകൊറിയയുടെ ആണവനിരായുധീകരണം സംബന്ധിച്ച് വലിയ പ്രതീക്ഷ നല്കുന്ന തീരുമാനങ്ങളൊന്നും ഉണ്ടായില്ല.
1950 മുതൽ 53 വരെ നടന്ന കൊറിയൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളിലുമായി ചിതറിപ്പോയ കുടുംബങ്ങളുടെ സമാഗമം ഏതു സമയവും നടത്താനായി സംവിധാനമുണ്ടാക്കുക, റോഡ്-റെയിൽ ശൃംഖലകൾ ബന്ധിപ്പിക്കുക, 2032ലെ ഒളിംപിക്സ് സംയുക്തമായി നടത്താൻ അപേക്ഷ നല്കുക എന്നീ തീരുമാനങ്ങളും ഉണ്ടായി.
കൊറിയകളുടെ ഏകീകരണം സംബന്ധിച്ച് ജനങ്ങളുടെ പ്രതീക്ഷ വർധിപ്പിക്കുന്ന തീരുമാനങ്ങളാണ് ഇവയെന്ന് കിം പറഞ്ഞു. കിമ്മിന്റെ സീയൂൾ സന്ദർശനം ഈ വർഷം തന്നെ ഉണ്ടാകുമെന്നും അത് കൊറിയകൾ തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും മൂണും പറഞ്ഞു. ദക്ഷിണകൊറിയ സന്ദർശിക്കുന്ന ആദ്യ ഉത്തരകൊറിയൻ നേതാവായിരിക്കും കിം.
മിസൈൽ എന്ജിനുകൾ പരീക്ഷിക്കുന്ന ടോംഗ്ചാംഗ്-റി കേന്ദ്രം നശിപ്പിക്കുമെന്നാണ് കിം വാഗ്ദാനം ചെയ്തിരിക്കുന്നത്. സൊഹെയ് എന്നുകൂടി വിളിക്കപ്പെടുന്ന ഇവിടെ ഉത്തരകൊറിയ നിരവധി മിസൈൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അമേരിക്ക വേണ്ട നടപടികൾ സ്വീകരിച്ചാൽ, യുറേനിയം സംപുഷ്ടീകരിക്കുന്ന യോംഗ്ബ്യോൺ ന്യൂക്ലിയർ പ്ലാന്റ് പൂട്ടാമെന്ന വാഗ്ദാനവും കിം നല്കിയിട്ടുണ്ടെന്ന് മൂൺ പറഞ്ഞു.
അതേസമയം, കിമ്മിന്റെ ഈ വാഗ്ദാനങ്ങളിൽ വലിയ കഴന്പില്ല. ടോംഗ്ചാംഗ്-റി കേന്ദ്രം ഇപ്പോൾതന്നെ നശിപ്പിച്ചുവരുകയാണ്. യോംഗ്ബ്യോൺ പ്ലാന്റ് ആകട്ടെ, മറ്റുള്ളവർ ആവശ്യപ്പെടുന്പോൾ പൂട്ടാൻവേണ്ടി മാത്രം നിർമിക്കപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ത്രിദിന ഉച്ചകോടിക്കായി ഉത്തരകൊറിയയിലെത്തിയ മൂണിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നും വിലയിരുത്തപ്പെടുന്നു. ഉത്തരകൊറിയയുടെ അണ്വായുധങ്ങളുടെ പട്ടിക കിമ്മിൽനിന്ന് മൂൺ വാങ്ങിയെടുക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.
അതേസമയം, ഉത്തരകൊറിയയും അമേരിക്കയും തമ്മിൽ ചർച്ച പുനരാരംഭിക്കാൻ മൂണിന്റെ സന്ദർശനം വഴിയൊരുക്കിയേക്കും. ജൂണിൽ സിംഗപ്പൂരിൽ യുഎസ് പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണവനിരായുധീകരണത്തിന് കിം സമ്മതിച്ചതാണ്. എന്നാൽ തുടർ നടപടികളിൽ വലിയ പുരോഗതി ഉണ്ടായില്ല. പൂർണമായും പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന നടപടികൾ ഉത്തരകൊറിയയിൽനിന്നു വേണമെന്ന് അമേരിക്ക ശഠിക്കുന്നു. അമേരിക്ക ഗുണ്ടാ മനോഭാവം സ്വീകരിക്കരുതെന്ന് ഉത്തരകൊറിയ ആവശ്യപ്പെടുന്നു.