വിൽമിംഗ്ടൺ: നോർത്ത്, സൗത്ത് കരോളൈനകളിൽ വൻ നാശം വിതച്ച ഫ്ളോറൻസ് ചുഴലിക്കാറ്റ് ശമിച്ചെങ്കിലും ഇതുണ്ടാക്കിയ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഇനിയും ആഴ്ചകൾ നീണ്ടുനിന്നേക്കാമെന്ന് ആശങ്ക.
കുഞ്ഞുങ്ങൾ ഉൾപ്പെടെ 32 പേർ ഇതിനകം കൊല്ലപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലുമായി 20 നദികൾ കരകവിഞ്ഞു. മഴ അവസാനിച്ചെങ്കിലും തെരുവുകളിൽനിന്നു വെള്ളം ഒഴിഞ്ഞുപോകാൻ ചുരുങ്ങിയത് രണ്ടാഴ്ച എടുക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകി.
നോർത്ത് കരോളൈനയിലെ വിൽമിംഗ്ടൺ പട്ടണം ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. വിർജിനിയയിലും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്. ചിലേടത്തു മണ്ണിടിച്ചിലും ഉണ്ടായേക്കും.
ഫ്ളോറൻസ് ചുഴലിക്കാറ്റു വരുത്തിവച്ച നാശനഷ്ടം വളരെ വലുതാണെന്ന് ചുഴലിക്കാറ്റ് വിദഗ്ധർ പറഞ്ഞു.
മുപ്പതു ബില്യണും അറുപത് ബില്യണും ഇടയ്ക്കു ഡോളറിന്റെ നഷ്ടമുണ്ടാവുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
കുഞ്ഞുങ്ങൾ ഉൾപ്പെടെ 32 പേർ ഇതിനകം കൊല്ലപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലുമായി 20 നദികൾ കരകവിഞ്ഞു. മഴ അവസാനിച്ചെങ്കിലും തെരുവുകളിൽനിന്നു വെള്ളം ഒഴിഞ്ഞുപോകാൻ ചുരുങ്ങിയത് രണ്ടാഴ്ച എടുക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകി.
നോർത്ത് കരോളൈനയിലെ വിൽമിംഗ്ടൺ പട്ടണം ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. വിർജിനിയയിലും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്. ചിലേടത്തു മണ്ണിടിച്ചിലും ഉണ്ടായേക്കും.
ഫ്ളോറൻസ് ചുഴലിക്കാറ്റു വരുത്തിവച്ച നാശനഷ്ടം വളരെ വലുതാണെന്ന് ചുഴലിക്കാറ്റ് വിദഗ്ധർ പറഞ്ഞു.
മുപ്പതു ബില്യണും അറുപത് ബില്യണും ഇടയ്ക്കു ഡോളറിന്റെ നഷ്ടമുണ്ടാവുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.