ബെയ്റൂട്ട്: സിറിയയിലെ ഇഡ്ലിബിൽ നിസൈനീകൃത മേഖല രൂപീകരിക്കുന്നതു സംബന്ധിച്ച് തുർക്കിയും റഷ്യയും തമ്മിലുണ്ടാക്കിയ കരാറിനെ ബഷാർ അൽ അസാദ് ഭരണകൂടം സ്വാഗതം ചെയ്തു. ഇതേസമയംതന്നെ, ഇഡ്ലിബും തൊട്ടുചേർന്നുള്ള പ്രദേശവും വിമതരിൽനിന്നു പിടിച്ചെടുക്കുന്നതിനുള്ള നീക്കത്തിൽ മാറ്റമില്ലെന്നും ഡമാസ്കസ് വ്യക്തമാക്കി.
നിസൈനീകൃത മേഖലയിലെ മുഴുവൻ വിമതരും അടുത്ത മാസത്തോടെ പിൻവാങ്ങണമെന്നാണു നിർദേശം. തത്കാലത്തേക്കെങ്കിലും ഇഡ്ലിബിൽ യുദ്ധമൊഴിവായതിൽ ജർമനിയും യൂറോപ്യൻ യൂണിയനും സംതൃപ്തി പ്രകടിപ്പിച്ചു.
ഭീകരർക്കും വിമതർക്കും പുറമേ 30 ലക്ഷത്തോളം സിവിലിയന്മാരും ഇഡ്ലിബിലുണ്ട്. യുദ്ധമുണ്ടായാൽ വൻ രക്തച്ചൊരിച്ചിലിന് ഇടയുണ്ടെന്നു യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു. ഇഡ്ലിബിലേക്ക് തുർക്കി കൂടുതൽ സൈനികരെ അയയ്ക്കും.
നിസൈനീകൃത മേഖലയിലെ മുഴുവൻ വിമതരും അടുത്ത മാസത്തോടെ പിൻവാങ്ങണമെന്നാണു നിർദേശം. തത്കാലത്തേക്കെങ്കിലും ഇഡ്ലിബിൽ യുദ്ധമൊഴിവായതിൽ ജർമനിയും യൂറോപ്യൻ യൂണിയനും സംതൃപ്തി പ്രകടിപ്പിച്ചു.
ഭീകരർക്കും വിമതർക്കും പുറമേ 30 ലക്ഷത്തോളം സിവിലിയന്മാരും ഇഡ്ലിബിലുണ്ട്. യുദ്ധമുണ്ടായാൽ വൻ രക്തച്ചൊരിച്ചിലിന് ഇടയുണ്ടെന്നു യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു. ഇഡ്ലിബിലേക്ക് തുർക്കി കൂടുതൽ സൈനികരെ അയയ്ക്കും.