ന്യൂഡൽഹി: ഹവാല പണമിടപാട്, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കർണാടക മന്ത്രി ഡി.കെ. ശിവകുമാറിനെതിരേ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തു.
ന്യൂഡൽഹിയിലെ കർണാടക ഭവനിലുള്ള ഉദ്യോഗസ്ഥൻ ശിവകുമാർ ഹനുമന്തയ്യ ഉൾപ്പെടെയുള്ളവരെയും സച്ചിൻ നാരായൺ, ആഞ്ജനേയ ഹനുമന്തയ്യ, എൻ. രാജേന്ദ്ര തുടങ്ങിയ ഉദ്യോഗസ്ഥരെയും കേസിൽ പ്രതികളാക്കി. ശർമ ട്രാൻസ്പോർട്ടിന്റെ ഉടമ എസ്.കെ. ശർമയെയും പ്രതിചേർത്തിട്ടുണ്ട്.
ശിവകുമാർ ശതകോടികളുടെ ഹവാല പണമിടപാടു നടത്തിയെന്ന് വരുമാനനികുതി വകുപ്പ് നല്കിയ പരാതിയിൽ ബംഗളൂരുവിലെ കോടതി കുറ്റം ചുമത്തിയിരുന്നു.
ഇതിനാൽ, ശിവകുമാർ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഉടൻ സമൻസ് അയയ്ക്കും. ശിവകുമാർ ഡൽഹി വഴി കോടിക്കണക്കിന് കുഴൽപ്പണം കടത്തിയെന്നാണ് കണ്ടെത്തൽ.
ശിവകുമാറിന്റെ ബിസിനസ് പങ്കാളിയാണ് നാരായൺ.
ന്യൂഡൽഹിയിലെ കർണാടക ഭവനിലുള്ള ഉദ്യോഗസ്ഥൻ ശിവകുമാർ ഹനുമന്തയ്യ ഉൾപ്പെടെയുള്ളവരെയും സച്ചിൻ നാരായൺ, ആഞ്ജനേയ ഹനുമന്തയ്യ, എൻ. രാജേന്ദ്ര തുടങ്ങിയ ഉദ്യോഗസ്ഥരെയും കേസിൽ പ്രതികളാക്കി. ശർമ ട്രാൻസ്പോർട്ടിന്റെ ഉടമ എസ്.കെ. ശർമയെയും പ്രതിചേർത്തിട്ടുണ്ട്.
ശിവകുമാർ ശതകോടികളുടെ ഹവാല പണമിടപാടു നടത്തിയെന്ന് വരുമാനനികുതി വകുപ്പ് നല്കിയ പരാതിയിൽ ബംഗളൂരുവിലെ കോടതി കുറ്റം ചുമത്തിയിരുന്നു.
ഇതിനാൽ, ശിവകുമാർ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഉടൻ സമൻസ് അയയ്ക്കും. ശിവകുമാർ ഡൽഹി വഴി കോടിക്കണക്കിന് കുഴൽപ്പണം കടത്തിയെന്നാണ് കണ്ടെത്തൽ.
ശിവകുമാറിന്റെ ബിസിനസ് പങ്കാളിയാണ് നാരായൺ.