ന്യൂഡൽഹി: ആർഎസ്എസ് ബിജെപിയുടെ സഹചാരി അല്ലെന്നും ഹിന്ദുരാഷ്ട്രം എന്നത് വർഗീയ പരാമർശമല്ലെന്നും സംഘ ടനാ മേധാവി മോഹൻ ഭാഗവത്. ആർഎസ്എസുകാർ എല്ലാം ബിജെപിക്കാരല്ല.
സ്വയം സേവകരോട് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കണമെന്ന് നിഷ്കർഷിച്ചിട്ടില്ല. എന്നാൽ, ദേശീയ താത്പര്യത്തിനുവേണ്ടി നിലകൊള്ളുന്നവരെ പിന്തുണയ്ക്കണമെന്ന് ഉപദേശിച്ചിട്ടുണ്ട്. ദേശീയ താത്പര്യമുള്ള വിഷയങ്ങളിൽ സംഘടനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. അധികാര കേന്ദ്രം ഭരണഘടനാ അനുസൃതമായിരിക്കണം എന്നതാണ് ആർഎസ്എസിന്റെ വിശ്വാസമെന്നും ഡൽഹിയിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ആർഎസ്എസ് മേധാവി പറഞ്ഞു.
ഹിന്ദുരാഷ്ട്രം എന്നു പറഞ്ഞാൽ അവിടെ മുസ്ലിംകൾക്കു സ്ഥാനം ഇല്ലെന്നല്ല അർഥം. ഹിന്ദുത്വം എന്നത് ഒരു ലോകം ഒരു കുടുംബം എന്നതാണ്. ആർഎസ്എസ് പ്രവർത്തിക്കുന്നത് സാർവലൗകിക സാഹോദര്യത്തിന് വേണ്ടിയാണ്. നാനാത്വത്തിൽ ഏകത്വം എന്നത് തന്നെയാണ് ഈ സാഹോദര്യത്തിന്റെ സുപ്രധാന വശം. നമ്മുടെ സംസ്കാരത്തിൽ നിന്നാണ് ഈ ചിന്ത ഉയർന്നു വരുന്നത്. ആ സംസ്കാരത്തെയാണ് ലോകം ഹിന്ദുത്വം എന്നു വിളിക്കുന്നത്. അതുകൊണ്ടാണ് ആർഎസ്എസ് ഹിന്ദു രാഷ്ട്രം എന്ന വിശേഷണം ഉപയോഗിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
സ്വയം സേവകരോട് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കണമെന്ന് നിഷ്കർഷിച്ചിട്ടില്ല. എന്നാൽ, ദേശീയ താത്പര്യത്തിനുവേണ്ടി നിലകൊള്ളുന്നവരെ പിന്തുണയ്ക്കണമെന്ന് ഉപദേശിച്ചിട്ടുണ്ട്. ദേശീയ താത്പര്യമുള്ള വിഷയങ്ങളിൽ സംഘടനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. അധികാര കേന്ദ്രം ഭരണഘടനാ അനുസൃതമായിരിക്കണം എന്നതാണ് ആർഎസ്എസിന്റെ വിശ്വാസമെന്നും ഡൽഹിയിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ആർഎസ്എസ് മേധാവി പറഞ്ഞു.
ഹിന്ദുരാഷ്ട്രം എന്നു പറഞ്ഞാൽ അവിടെ മുസ്ലിംകൾക്കു സ്ഥാനം ഇല്ലെന്നല്ല അർഥം. ഹിന്ദുത്വം എന്നത് ഒരു ലോകം ഒരു കുടുംബം എന്നതാണ്. ആർഎസ്എസ് പ്രവർത്തിക്കുന്നത് സാർവലൗകിക സാഹോദര്യത്തിന് വേണ്ടിയാണ്. നാനാത്വത്തിൽ ഏകത്വം എന്നത് തന്നെയാണ് ഈ സാഹോദര്യത്തിന്റെ സുപ്രധാന വശം. നമ്മുടെ സംസ്കാരത്തിൽ നിന്നാണ് ഈ ചിന്ത ഉയർന്നു വരുന്നത്. ആ സംസ്കാരത്തെയാണ് ലോകം ഹിന്ദുത്വം എന്നു വിളിക്കുന്നത്. അതുകൊണ്ടാണ് ആർഎസ്എസ് ഹിന്ദു രാഷ്ട്രം എന്ന വിശേഷണം ഉപയോഗിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.