കണ്ണൂർ/ന്യൂഡൽഹി: കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ എഐസിസിയുടെ വിദേശകാര്യ വിഭാഗം സെക്രട്ടറിയായി പാർട്ടിയധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. തെക്കെ ഇന്ത്യയിൽനിന്നുള്ള ഏക പ്രതിനിധിയാണ് കണ്ണൂർ ഇരിട്ടി സ്വദേശിയായ സജീവ് ജോസഫ്.
നിർമലഗിരി കോളജ് യൂണിയൻ ചെയർമാൻ, കോഴിക്കോട് സർവകലാശാല യൂണിയൻ ചെയർമാൻ, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്, ദേശീയ തലത്തിൽ യൂത്ത് കോൺഗ്രസ് മനുഷ്യാവകാശ വിഭാഗം ചെയർമാൻ, യൂത്ത് കോൺഗ്രസ് അന്വേഷണ കമ്മീഷൻ, നെഹ്റു യുവ കേന്ദ്ര ഡയറക്ടർ, ജപ്പാനിൽ നടന്ന ഷിപ്പ് ഫോർ വേൾഡ് യൂത്ത് ഇന്ത്യൻ പ്രതിനിധിസംഘം തലവൻ, സൗത്ത് ആഫ്രിക്കൻ വിദ്യാർഥി യുവജന സമ്മേളനത്തിന്റെ ഇന്ത്യൻ പ്രതിനിധിസംഘം തലവൻ എന്നീ ചുമതലകൾ വഹിച്ചിരുന്നു. 2013 മുതൽ കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.
മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ ചെയർമാനായ സമിതിയുടെ ജനറൽ സെക്രട്ടറിമാർ മുൻ കേന്ദ്രമന്ത്രിമാരായയ മനീഷ് തിവാരി, എം.എം പള്ളം രാജു എന്നിവരാണ്. സജീവ് ജോസഫിനു പുറമേ ദീപേന്ദ്രർ സിംഗ് ഹൂഡയും സെക്രട്ടറിയായി പ്രവർത്തിക്കും. രാജ്യസഭാംഗമായ ഭൂവനേശ്വർ കാലിത, മുൻ എംപി പ്രതാപ് സിംഗ് ബാജ്വ എന്നിവരെ വൈസ് ചെയർമാൻമാരായി കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നിയമിച്ചു.
നിർമലഗിരി കോളജ് യൂണിയൻ ചെയർമാൻ, കോഴിക്കോട് സർവകലാശാല യൂണിയൻ ചെയർമാൻ, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്, ദേശീയ തലത്തിൽ യൂത്ത് കോൺഗ്രസ് മനുഷ്യാവകാശ വിഭാഗം ചെയർമാൻ, യൂത്ത് കോൺഗ്രസ് അന്വേഷണ കമ്മീഷൻ, നെഹ്റു യുവ കേന്ദ്ര ഡയറക്ടർ, ജപ്പാനിൽ നടന്ന ഷിപ്പ് ഫോർ വേൾഡ് യൂത്ത് ഇന്ത്യൻ പ്രതിനിധിസംഘം തലവൻ, സൗത്ത് ആഫ്രിക്കൻ വിദ്യാർഥി യുവജന സമ്മേളനത്തിന്റെ ഇന്ത്യൻ പ്രതിനിധിസംഘം തലവൻ എന്നീ ചുമതലകൾ വഹിച്ചിരുന്നു. 2013 മുതൽ കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.
മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ ചെയർമാനായ സമിതിയുടെ ജനറൽ സെക്രട്ടറിമാർ മുൻ കേന്ദ്രമന്ത്രിമാരായയ മനീഷ് തിവാരി, എം.എം പള്ളം രാജു എന്നിവരാണ്. സജീവ് ജോസഫിനു പുറമേ ദീപേന്ദ്രർ സിംഗ് ഹൂഡയും സെക്രട്ടറിയായി പ്രവർത്തിക്കും. രാജ്യസഭാംഗമായ ഭൂവനേശ്വർ കാലിത, മുൻ എംപി പ്രതാപ് സിംഗ് ബാജ്വ എന്നിവരെ വൈസ് ചെയർമാൻമാരായി കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നിയമിച്ചു.