ന്യൂഡൽഹി: കിട്ടാക്കട പ്രതിസന്ധിയിൽനിന്നു പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാനായി മൂന്നു ബാങ്കുകളെ സംയോജിപ്പിക്കുന്നു. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയെയാണു ലയിപ്പിക്കുന്നത്. ലയനശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാകും സംയുക്ത ബാങ്ക്.
താമസിയാതെ ഈ ബാങ്കുകളുടെ ഡയറക്ടർ ബോർഡുകൾ യോഗം ചേർന്നു ലയനകാര്യം അംഗീകരിക്കുമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി അറിയിച്ചു. സംയുക്ത ബാങ്കിന് എന്തു പേരു നല്കണമെന്നു പിന്നീടു തീരുമാനിക്കും.
കഴിഞ്ഞ വർഷം സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചിരുന്നു. ലയനശേഷം രാജ്യത്തെ പൊതുമേഖലാബാങ്കുകളുടെ എണ്ണം 20 ആകും. ഇപ്പോൾ 22.
ബാങ്ക് ഓഫ് ബറോഡയ്ക്കു 10.3 ലക്ഷം കോടി രൂപയുടെ മൊത്ത ബിസിനസ് ഉണ്ട്. വിജയ ബാങ്കിന് 2.8 ലക്ഷം കോടിയും ദേന ബാങ്കിന് 1.7 ലക്ഷം കോടിയും രൂപയുടെ മൊത്തബിസിനസ് ഉണ്ട്. സംയുക്ത ബാങ്കിന് 14.8 ലക്ഷം കോടി രൂപയുടെ മൊത്ത ബിസിനസ് ആണ് ഉണ്ടാവുക.
ബാങ്ക് ഓഫ് ബറോഡയ്ക്ക് 5.4 ശതമാനവും വിജയ ബാങ്കിന് 4.1 ശതമാനവും ദേന ബാങ്കിന് 11 ശതമാനവും നിഷ്ക്രിയ ആസ്തി(എൻപിഎ) ഉണ്ട്. സംയുക്ത ബാങ്കിന് 5.7 ശതമാനമാകും എൻപിഎ.
ബാങ്ക് ഓഫ് ബറോഡയ്ക്ക് 5502, വിജയ ബാങ്കിന് 2129, ദേന ബാങ്കിന് 1858 എന്നിങ്ങനെ മൊത്തം 9389 ശാഖകൾ ഉണ്ട്. ക്രമേണ ശാഖകളുടെ എണ്ണം കുറയ്ക്കും.
ജീവനക്കാർക്കു പ്രശ്നമൊന്നും വരില്ലെന്നു മന്ത്രി ജയ്റ്റ്ലി പറഞ്ഞു. എന്നാൽ ശാഖകൾ കുറയ്ക്കുന്നതോടെ സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കുമെന്നു യൂണിയനുകൾ കരുതുന്നു.
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചോ ആറോ ആയി ചുരുക്കണമെന്നാണു കേന്ദ്രം ഉദ്ദേശിക്കുന്നത്.
താമസിയാതെ ഈ ബാങ്കുകളുടെ ഡയറക്ടർ ബോർഡുകൾ യോഗം ചേർന്നു ലയനകാര്യം അംഗീകരിക്കുമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി അറിയിച്ചു. സംയുക്ത ബാങ്കിന് എന്തു പേരു നല്കണമെന്നു പിന്നീടു തീരുമാനിക്കും.
കഴിഞ്ഞ വർഷം സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചിരുന്നു. ലയനശേഷം രാജ്യത്തെ പൊതുമേഖലാബാങ്കുകളുടെ എണ്ണം 20 ആകും. ഇപ്പോൾ 22.
ബാങ്ക് ഓഫ് ബറോഡയ്ക്കു 10.3 ലക്ഷം കോടി രൂപയുടെ മൊത്ത ബിസിനസ് ഉണ്ട്. വിജയ ബാങ്കിന് 2.8 ലക്ഷം കോടിയും ദേന ബാങ്കിന് 1.7 ലക്ഷം കോടിയും രൂപയുടെ മൊത്തബിസിനസ് ഉണ്ട്. സംയുക്ത ബാങ്കിന് 14.8 ലക്ഷം കോടി രൂപയുടെ മൊത്ത ബിസിനസ് ആണ് ഉണ്ടാവുക.
ബാങ്ക് ഓഫ് ബറോഡയ്ക്ക് 5.4 ശതമാനവും വിജയ ബാങ്കിന് 4.1 ശതമാനവും ദേന ബാങ്കിന് 11 ശതമാനവും നിഷ്ക്രിയ ആസ്തി(എൻപിഎ) ഉണ്ട്. സംയുക്ത ബാങ്കിന് 5.7 ശതമാനമാകും എൻപിഎ.
ബാങ്ക് ഓഫ് ബറോഡയ്ക്ക് 5502, വിജയ ബാങ്കിന് 2129, ദേന ബാങ്കിന് 1858 എന്നിങ്ങനെ മൊത്തം 9389 ശാഖകൾ ഉണ്ട്. ക്രമേണ ശാഖകളുടെ എണ്ണം കുറയ്ക്കും.
ജീവനക്കാർക്കു പ്രശ്നമൊന്നും വരില്ലെന്നു മന്ത്രി ജയ്റ്റ്ലി പറഞ്ഞു. എന്നാൽ ശാഖകൾ കുറയ്ക്കുന്നതോടെ സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കുമെന്നു യൂണിയനുകൾ കരുതുന്നു.
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചോ ആറോ ആയി ചുരുക്കണമെന്നാണു കേന്ദ്രം ഉദ്ദേശിക്കുന്നത്.