ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യ പ്രവർത്തകർക്കെതിരേ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്തവരെ വീട്ടുതടങ്കലിൽ വയ്ക്കുന്നത് ബുധനാഴ്ച വരെ നീട്ടിക്കൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. എല്ലാ കേസുകളിലും കോടതി ഇടപെടുന്നതിനെതിരേ കേന്ദ്ര സർക്കാർ ഉന്നയിച്ച വാദങ്ങൾ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിക്കളഞ്ഞു.
ഭീമ- കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട് വരവര റാവു, സുധ ഭരദ്വാജ് തുടങ്ങിയവരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോടതിയുടെ നടപടി.
സാമൂഹ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനു ശേഷം തെളിവ് ഉണ്ടാക്കിയെടുക്കുകയാണ് പോലീസെന്ന് ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകർ ബോധിപ്പിച്ചു.
അറസ്റ്റുമായി ബന്ധപ്പെട്ട് സ്വീകരിച്ച ക്രിമിനൽ നടപടികളിൽ വീഴ്ചകളുണ്ടായിട്ടുണ്ടെന്നോ, തെളിവുകൾ കെട്ടിച്ചമച്ചതാണെന്നോ ബോധ്യമായാൽ കോടതി എസ്ഐടി രൂപീകരിക്കും- ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
അതേസമയം, അറസ്റ്റ് നടപടികൾക്കെതിരേ നൽകിയ ഹർജി തള്ളിക്കളയണമെന്ന വാദമാണ് കേന്ദ്ര സർക്കാർ ഇന്നലെ നടത്തിയത്. ഇപ്പോൾ ഈ കേസിൽ കോടതി ഇടപെട്ടത് അപകടകരമാണ്. എല്ലാ കേസുകളും നേരിട്ടു സുപ്രീംകോടതിയിലെത്താറില്ല. കോടതിയുടെ ഈ ഇടപെടൽ തെറ്റായ കീഴ്വഴക്കങ്ങളുണ്ടാക്കും. കൂടുതൽ കേസുകൾ ഇത്തരത്തിൽ നേരിട്ടു സുപ്രീം കോടതിയിലെത്തുകയും നീതിനിർവഹണം തകരാറിലാക്കുകയും ചെയ്യുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് വാദിച്ചു. കേസിൽ ബുധനാഴ്ചയും വാദം തുടരും.
ഭീമ- കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട് വരവര റാവു, സുധ ഭരദ്വാജ് തുടങ്ങിയവരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോടതിയുടെ നടപടി.
സാമൂഹ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനു ശേഷം തെളിവ് ഉണ്ടാക്കിയെടുക്കുകയാണ് പോലീസെന്ന് ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകർ ബോധിപ്പിച്ചു.
അറസ്റ്റുമായി ബന്ധപ്പെട്ട് സ്വീകരിച്ച ക്രിമിനൽ നടപടികളിൽ വീഴ്ചകളുണ്ടായിട്ടുണ്ടെന്നോ, തെളിവുകൾ കെട്ടിച്ചമച്ചതാണെന്നോ ബോധ്യമായാൽ കോടതി എസ്ഐടി രൂപീകരിക്കും- ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
അതേസമയം, അറസ്റ്റ് നടപടികൾക്കെതിരേ നൽകിയ ഹർജി തള്ളിക്കളയണമെന്ന വാദമാണ് കേന്ദ്ര സർക്കാർ ഇന്നലെ നടത്തിയത്. ഇപ്പോൾ ഈ കേസിൽ കോടതി ഇടപെട്ടത് അപകടകരമാണ്. എല്ലാ കേസുകളും നേരിട്ടു സുപ്രീംകോടതിയിലെത്താറില്ല. കോടതിയുടെ ഈ ഇടപെടൽ തെറ്റായ കീഴ്വഴക്കങ്ങളുണ്ടാക്കും. കൂടുതൽ കേസുകൾ ഇത്തരത്തിൽ നേരിട്ടു സുപ്രീം കോടതിയിലെത്തുകയും നീതിനിർവഹണം തകരാറിലാക്കുകയും ചെയ്യുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് വാദിച്ചു. കേസിൽ ബുധനാഴ്ചയും വാദം തുടരും.