ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ വിട്ടുപോരുന്നതു(ബ്രെക്സിറ്റ്) സംബന്ധിച്ച് രണ്ടാമതും ഹിതപരിശോധന നടത്തണമെന്നു ലണ്ടൻ മേയർ സാദിക് ഖാൻ ആവശ്യപ്പെട്ടു. ആദ്യ ഹിതപരിശോധനയിൽ ഭൂരിപക്ഷം പേരും ബ്രെക്സിറ്റിന് അനുകൂലമായി വിധിയെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന മാർച്ച് 29നു ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള നീക്കവുമായി തെരേസാ മേ സർക്കാർ മുന്നോട്ടുപോകുകയാണ്.
ബ്രെക്സിറ്റ് സംബന്ധിച്ച മേയുടെ നയം ഏറെ സങ്കീർണവും കുഴപ്പം പിടിച്ചതുമാണെന്നു ഖാൻ ചൂണ്ടിക്കാട്ടി. രണ്ടാമതൊരു ഹിതപരിശോധന നടപ്പില്ലെന്നു മേ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിടുതൽ സംബന്ധിച്ച അന്തിമകരാർ ഒപ്പിടുന്നതിനു മുന്പ് എംപിമാർക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകും. പ്രതിപക്ഷ ലേബർ പാർട്ടിയും വീണ്ടും ഹിതപരിശോധന നടത്തുന്നതിന് അനുകൂലമല്ല. എന്നാൽ ലേബർപാർട്ടിക്കാരനായ സാദിക് ഖാന്റെ നിലപാട് ലേബർ നേതാവ് ജെറമി കോർബിനെ സമ്മർദത്തിലാക്കിയേക്കും.
ബ്രെക്സിറ്റ് സംബന്ധിച്ച മേയുടെ നയം ഏറെ സങ്കീർണവും കുഴപ്പം പിടിച്ചതുമാണെന്നു ഖാൻ ചൂണ്ടിക്കാട്ടി. രണ്ടാമതൊരു ഹിതപരിശോധന നടപ്പില്ലെന്നു മേ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിടുതൽ സംബന്ധിച്ച അന്തിമകരാർ ഒപ്പിടുന്നതിനു മുന്പ് എംപിമാർക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകും. പ്രതിപക്ഷ ലേബർ പാർട്ടിയും വീണ്ടും ഹിതപരിശോധന നടത്തുന്നതിന് അനുകൂലമല്ല. എന്നാൽ ലേബർപാർട്ടിക്കാരനായ സാദിക് ഖാന്റെ നിലപാട് ലേബർ നേതാവ് ജെറമി കോർബിനെ സമ്മർദത്തിലാക്കിയേക്കും.