മുംബൈ :നരേന്ദ്ര ധാബോൽക്കറെയും കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും വധിച്ചതു സനാതൻ സൻസ്തയുമായി ബന്ധമുള്ള പ്രവർത്തകരാണെന്നു പോലീസ്.
അതേസമയം കമ്യൂണിസ്റ്റ് നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പൻസാരയുടെ വധത്തിൽ ഇവർക്കു പങ്കുണ്ടെന്നു കണ്ടെത്താനായിട്ടില്ലെന്നും മഹാരാഷ്ട്ര പോലീസിലെ ഉന്നതൻ പറഞ്ഞു.പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്നതാണു ധാബോക്കർ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയതിനു കാരണം. സനാതൻ സൻസ്തയും ഉപവിഭാഗവുമായ ഹിന്ദു ജന ജാഗ്രതി സമിതിയുടെയും പങ്കുകണ്ടെത്താനായിട്ടില്ല.
പൻസാരയുടെ കൊലപാതകത്തേക്കുറിച്ച് മഹാരാഷ്ട്രയിലെ പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി) അന്വേഷിക്കുന്നത്. 2013 ഓഗസ്റ്റിൽ പൂനയിൽവച്ചാണു തോക്കുധാരികൾ ധാബോൽക്കറെ വധിച്ചത്. 2015 ഫെബ്രുവരി 16 നാണു കോലാപ്പൂരിൽ വച്ചു പൻസാരയ്ക്കു വെടിയേറ്റു. നാലുദിവസത്തിനുശേഷം അദ്ദേഹം മരണത്തിനു കീഴടങ്ങി. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ബംഗളൂരുവിൽ വച്ചാണു ഗൗരി ലങ്കേഷിനെ വധിച്ചത്. കർണാടകയിലെ ധാർവാഡിൽ 2015 ഓഗസ്റ്റ് 30നു കൽബുർഗിയെയും വധിച്ചു.
അതേസമയം കമ്യൂണിസ്റ്റ് നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പൻസാരയുടെ വധത്തിൽ ഇവർക്കു പങ്കുണ്ടെന്നു കണ്ടെത്താനായിട്ടില്ലെന്നും മഹാരാഷ്ട്ര പോലീസിലെ ഉന്നതൻ പറഞ്ഞു.പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്നതാണു ധാബോക്കർ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയതിനു കാരണം. സനാതൻ സൻസ്തയും ഉപവിഭാഗവുമായ ഹിന്ദു ജന ജാഗ്രതി സമിതിയുടെയും പങ്കുകണ്ടെത്താനായിട്ടില്ല.
പൻസാരയുടെ കൊലപാതകത്തേക്കുറിച്ച് മഹാരാഷ്ട്രയിലെ പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി) അന്വേഷിക്കുന്നത്. 2013 ഓഗസ്റ്റിൽ പൂനയിൽവച്ചാണു തോക്കുധാരികൾ ധാബോൽക്കറെ വധിച്ചത്. 2015 ഫെബ്രുവരി 16 നാണു കോലാപ്പൂരിൽ വച്ചു പൻസാരയ്ക്കു വെടിയേറ്റു. നാലുദിവസത്തിനുശേഷം അദ്ദേഹം മരണത്തിനു കീഴടങ്ങി. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ബംഗളൂരുവിൽ വച്ചാണു ഗൗരി ലങ്കേഷിനെ വധിച്ചത്. കർണാടകയിലെ ധാർവാഡിൽ 2015 ഓഗസ്റ്റ് 30നു കൽബുർഗിയെയും വധിച്ചു.