ന്യൂഡൽഹി: തെലുങ്കാന വോട്ടർ പട്ടികയിൽ 70 ലക്ഷത്തിലധകം പേരെ വ്യാജമായി ചേർത്തിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായി വക്താവ് അഭിഷേക് സിഗ്വി അറിയിച്ചു. ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രസമിതി (ടിആർഎസ്) നിയമസഭ നേരത്തെ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. ടിആർഎസിന് അനുകൂലമായി വോട്ടർപട്ടികയിൽ പേരുകൾ ചേർത്തെന്നാണ് ആരോപണം.