ബംഗളൂരു: പ്രളയം തകർത്തെറിഞ്ഞ കേരളത്തിനു കൂടൊരുക്കി ‘ബംഗളൂരു കെയേഴ്സ് ഫോർ കേരള’. പ്രോജക്ട് വിഷന്റെ നേതൃത്വത്തിൽ സുവർണകർണാടക കേരളസമാജം, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി, ഐഫോ, ഫിഡെലിറ്റി തുടങ്ങി ബംഗളൂരുവിലെ വിവിധ സംഘടനകൾ ചേർന്നാണ് ബംഗളൂരു കെയേഴ്സ് ഫോർ കേരള എന്നപേരിൽ പ്രളയബാധിതർക്ക് താത്കാലിക ഭവനങ്ങൾ നിർമിച്ചുനല്‍കുന്നത്.
വയനാട് ജില്ലയിൽ ഇത്തരത്തിൽ 500 ഭവനങ്ങൾ ഇതുവരെ നിർമിച്ചുനല്‍കി. നിലവിൽ കേരളത്തിലെ പ്രളയബാധിത മേഖലകളിലായി 60 ലക്ഷം രൂപയുടെ ദുരിതാശ്വാസ സാമഗ്രികളാണ് ബംഗളൂരു കെയേഴ്സ് ഫോർ കേരള എത്തിച്ചുനല്‍കിയത്.
വയനാട് ജില്ലയിൽ താത്കാലിക ഭവനങ്ങളുടെ ഉദ്ഘാടനം പനമരം പഞ്ചായത്തിലെ കാളാത്തറ ഗ്രാമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.പി. മോഹനൻ നിർവഹിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ഭവനരഹിതരായ പനമരം പഞ്ചായത്തിൽ 252 വീടുകളാണ് നിർമിച്ചത്.
വയനാട് ജില്ലയിൽ ഇത്തരത്തിൽ 500 ഭവനങ്ങൾ ഇതുവരെ നിർമിച്ചുനല്‍കി. നിലവിൽ കേരളത്തിലെ പ്രളയബാധിത മേഖലകളിലായി 60 ലക്ഷം രൂപയുടെ ദുരിതാശ്വാസ സാമഗ്രികളാണ് ബംഗളൂരു കെയേഴ്സ് ഫോർ കേരള എത്തിച്ചുനല്‍കിയത്.
വയനാട് ജില്ലയിൽ താത്കാലിക ഭവനങ്ങളുടെ ഉദ്ഘാടനം പനമരം പഞ്ചായത്തിലെ കാളാത്തറ ഗ്രാമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.പി. മോഹനൻ നിർവഹിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ഭവനരഹിതരായ പനമരം പഞ്ചായത്തിൽ 252 വീടുകളാണ് നിർമിച്ചത്.