ന്യൂഡൽഹി: സാന്പത്തിക കുറ്റവാളി വിജയ് മല്യക്ക് രാജ്യം വിടാൻ അവസരം ഒരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയായ സിബിഐ ജോയിന്റ് ഡയറക്ടർ എ.കെ. ശർമയാണെന്ന് കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഇതേ ശർമയാണ് നീരവ് മോദിയുടെയും മെഹുൾ ചോക്സിയുടെയും മുങ്ങൽ പദ്ധതിയുടെ (അല്ല അന്വേഷണത്തിന്റെ!) ചുമതലക്കാരനെന്നും രാഹുൽ പരിഹസിച്ചു.
ഇതേസമയം രാഹുൽ ഗാന്ധിയും വിജയ് മല്യയും ചേർന്നു നുണകളുടെ മാലകോർക്കലാണു നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. ധനമന്ത്രി അരുൺ ജയറ്റ്ലി രാജിവയ്ക്കണമെന്ന ആവശ്യം ബിജെപി നിരാകരിച്ചു. നാഷണൽ ഹെറാൾഡ് കേസിന്റെ പേരിൽ രാഹുൽ ഗാന്ധിയാണ് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടതെന്ന് ഗോയൽ തിരിച്ചടിച്ചു.
വിജയ് മല്യ രാജ്യംവിട്ടു പോകാതിരിക്കാൻ സിബിഐ പുറപ്പെടുവിച്ചിരുന്ന ലുക്ക് ഒൗട്ട് നോട്ടീസിൽ ഡീറ്റെയിൻ (തടഞ്ഞുവയ്ക്കുക) എന്നത് ഇൻഫോം (അറിയിക്കുക) എന്നാക്കിയത് മല്യയെ സഹായിക്കാൻ ബോധപൂർവം നടത്തിയതാണെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. സിബിഐ ഡയറക്ടർ അനിൽ സിൻഹയുടെ പോലും മുൻകൂർ അനുമതിയില്ലാതെ 2015 നവംബർ 24നാണ് ലുക്ക് ഒൗട്ട് നോട്ടീസിൽ ജോയിന്റ് ഡയറക്ടർ ശർമ തിരുത്തൽ വരുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
2015 ഒക്ടോബർ 16നാണ് മല്യക്കെതിരേ സിബിഐ ആദ്യം ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയത്. അന്വേഷണവുമായി മല്യ സഹകരിച്ചിരുന്നതിനാലാണ് അദ്ദേഹത്തെ തടഞ്ഞുവയ്ക്കാനുള്ള ആദ്യ നിർദേശം മയപ്പെടുത്തിയതെന്നാണ് സിബിഐ കേന്ദ്രങ്ങൾ ഇപ്പോൾ വിശദീകരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി മല്യയെ ഇന്ത്യയിലെത്തിച്ചു രാഷ്ട്രീയനേട്ടം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലെന്നും വാർത്തകളുണ്ട്.
ബാങ്കുകളിൽ 9,000 കോടി കുടിശിക വരുത്തിയ കുറ്റവാളിയുമായി അയാൾ രാജ്യം വിടുന്നതിന്റെ തൊട്ടുമുന്പായി സംസാരിച്ചുവെന്ന് ധനമന്ത്രി അരുണ് ജയ്റ്റ്ലി തന്നെ സമ്മതിച്ചിട്ടുണ്ട്. 15 മിനിറ്റ് നേരം ഇരുവരും സംസാരിക്കുന്നതു നേരിൽ കണ്ടതായി മുതിർന്ന എംപി പി.എൽ. പുനിയ സാക്ഷ്യപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം കണ്ടെത്തണം. സ്വതന്ത്രമായ ഏജൻസി അന്വേഷിച്ചാലേ സത്യം പുറത്തുവരികയുള്ളൂവെന്നും കോണ്ഗ്രസ് വക്താക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യം വിടുന്നതിനു മുന്പു മദ്യരാജാവായ വിജയ് മല്യ ധനമന്ത്രി ജയറ്റ്ലിയെ കണ്ടു സംസാരിച്ചിരുന്നോയെന്നു രണ്ടു വർഷം മുന്പു മാർച്ച് 14ന് പ്രധാനമന്ത്രിയോട് പ്രസ്താവനയിൽ ചോദിച്ചിരുന്നതാണെന്ന് കോണ്ഗ്രസ് പറയുന്നു. എന്നാൽ അന്നോ പിന്നീടോ ഈ കൂടിക്കാഴ്ചയേക്കുറിച്ച് ജയ്റ്റ്ലി വെളിപ്പെടുത്തിയില്ല. ലണ്ടനിൽ മല്യ തന്നെ പറഞ്ഞതിനു ശേഷം മാത്രമാണു കണ്ടതായി ധനമന്ത്രി സ്ഥിരീകരിച്ചതെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ
ഇതേസമയം രാഹുൽ ഗാന്ധിയും വിജയ് മല്യയും ചേർന്നു നുണകളുടെ മാലകോർക്കലാണു നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. ധനമന്ത്രി അരുൺ ജയറ്റ്ലി രാജിവയ്ക്കണമെന്ന ആവശ്യം ബിജെപി നിരാകരിച്ചു. നാഷണൽ ഹെറാൾഡ് കേസിന്റെ പേരിൽ രാഹുൽ ഗാന്ധിയാണ് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടതെന്ന് ഗോയൽ തിരിച്ചടിച്ചു.
വിജയ് മല്യ രാജ്യംവിട്ടു പോകാതിരിക്കാൻ സിബിഐ പുറപ്പെടുവിച്ചിരുന്ന ലുക്ക് ഒൗട്ട് നോട്ടീസിൽ ഡീറ്റെയിൻ (തടഞ്ഞുവയ്ക്കുക) എന്നത് ഇൻഫോം (അറിയിക്കുക) എന്നാക്കിയത് മല്യയെ സഹായിക്കാൻ ബോധപൂർവം നടത്തിയതാണെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. സിബിഐ ഡയറക്ടർ അനിൽ സിൻഹയുടെ പോലും മുൻകൂർ അനുമതിയില്ലാതെ 2015 നവംബർ 24നാണ് ലുക്ക് ഒൗട്ട് നോട്ടീസിൽ ജോയിന്റ് ഡയറക്ടർ ശർമ തിരുത്തൽ വരുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
2015 ഒക്ടോബർ 16നാണ് മല്യക്കെതിരേ സിബിഐ ആദ്യം ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയത്. അന്വേഷണവുമായി മല്യ സഹകരിച്ചിരുന്നതിനാലാണ് അദ്ദേഹത്തെ തടഞ്ഞുവയ്ക്കാനുള്ള ആദ്യ നിർദേശം മയപ്പെടുത്തിയതെന്നാണ് സിബിഐ കേന്ദ്രങ്ങൾ ഇപ്പോൾ വിശദീകരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി മല്യയെ ഇന്ത്യയിലെത്തിച്ചു രാഷ്ട്രീയനേട്ടം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലെന്നും വാർത്തകളുണ്ട്.
ബാങ്കുകളിൽ 9,000 കോടി കുടിശിക വരുത്തിയ കുറ്റവാളിയുമായി അയാൾ രാജ്യം വിടുന്നതിന്റെ തൊട്ടുമുന്പായി സംസാരിച്ചുവെന്ന് ധനമന്ത്രി അരുണ് ജയ്റ്റ്ലി തന്നെ സമ്മതിച്ചിട്ടുണ്ട്. 15 മിനിറ്റ് നേരം ഇരുവരും സംസാരിക്കുന്നതു നേരിൽ കണ്ടതായി മുതിർന്ന എംപി പി.എൽ. പുനിയ സാക്ഷ്യപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം കണ്ടെത്തണം. സ്വതന്ത്രമായ ഏജൻസി അന്വേഷിച്ചാലേ സത്യം പുറത്തുവരികയുള്ളൂവെന്നും കോണ്ഗ്രസ് വക്താക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യം വിടുന്നതിനു മുന്പു മദ്യരാജാവായ വിജയ് മല്യ ധനമന്ത്രി ജയറ്റ്ലിയെ കണ്ടു സംസാരിച്ചിരുന്നോയെന്നു രണ്ടു വർഷം മുന്പു മാർച്ച് 14ന് പ്രധാനമന്ത്രിയോട് പ്രസ്താവനയിൽ ചോദിച്ചിരുന്നതാണെന്ന് കോണ്ഗ്രസ് പറയുന്നു. എന്നാൽ അന്നോ പിന്നീടോ ഈ കൂടിക്കാഴ്ചയേക്കുറിച്ച് ജയ്റ്റ്ലി വെളിപ്പെടുത്തിയില്ല. ലണ്ടനിൽ മല്യ തന്നെ പറഞ്ഞതിനു ശേഷം മാത്രമാണു കണ്ടതായി ധനമന്ത്രി സ്ഥിരീകരിച്ചതെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ