ന്യൂഡൽഹി: ജലന്ധർ ബിഷപ് സ്ഥാനം ഒഴിയണമെന്ന് സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ട് ശരിയല്ലെന്ന് സിബിസിഐ അറിയിച്ചു. ജലന്ധർ ബിഷപ് പദവി ഒഴിയണമെന്ന തരത്തിൽ കർദിനാൾ ഗ്രേഷ്യസിന്റേതായി ചില പ്രസ്താവനകൾ വന്നതായി അറിയുന്നു.
അദ്ദേഹം അത്തരം ഏതെങ്കിലും പ്രസ്താവന നടത്തിയിട്ടില്ലെന്നും ആ പ്രസ്താവനയെ തള്ളിപ്പറയുന്നുവെന്നും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ് പ്രസ്താവനയിൽ അറിയിച്ചു. മുംബൈ അതിരൂപതയുടെ ഒരു വക്താവ് നടത്തിയ പ്രസ്താവന വക്താവിന്റെ വ്യക്തിപരമായ അഭിപ്രായമായി കണക്കാക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം അത്തരം ഏതെങ്കിലും പ്രസ്താവന നടത്തിയിട്ടില്ലെന്നും ആ പ്രസ്താവനയെ തള്ളിപ്പറയുന്നുവെന്നും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ് പ്രസ്താവനയിൽ അറിയിച്ചു. മുംബൈ അതിരൂപതയുടെ ഒരു വക്താവ് നടത്തിയ പ്രസ്താവന വക്താവിന്റെ വ്യക്തിപരമായ അഭിപ്രായമായി കണക്കാക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.