ധാക്ക: മുഷ്ഫിക്കർ റഹീമിന്റെ (150 പന്തിൽ 144 റണ്‍സ്) സെഞ്ചുറിയുടെ ബലത്തിൽ ഏഷ്യ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ ബംഗ്ലാദേശ് 261 റണ്‍സ് നേടി. ഒരു റണ്ണിനെ രണ്ട് വിക്കറ്റ് നഷ്ടത്തിൽനിന്നാണ് ആതിഥേയർ 261ൽ എത്തിയത്. മുഹമ്മദ് മിഥുൻ (63 റണ്‍സ്) മുഷ്ഫിക്കറിന് മികച്ച പിന്തുണ നല്കി. ഇരുവരും നാലാം വിക്കറ്റിൽ 131 റണ്‍സ് നേടി.
പന്ത് കൊണ്ട് കൈക്ക് പൊട്ടലേറ്റ് റിട്ടയേർഡ് ഹർട്ടായ ഓപ്പണർ തമിം ഇഖ്ബാൽ ഇന്നിംഗ്സിന്റെ അവസാനം ബാൻഡേജുള്ള കൈയുമാത്രി ക്രീസിലെത്തി. ഒറ്റകൈകൊണ്ട് ബാറ്റ് ചെയ്ത തമിമിനെ ഒരു വശത്ത് നിർത്തി മുഷ്ഫിക്കർ പത്താം വിക്കറ്റിൽ 32 റണ്‍സ് നേടി. 9.2 ഓവറിൽ 38 റണ്‍സ് എടുക്കുന്നതിനിടെ ലങ്കയുടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു.
മുഷ്ഫിക്കറിനു സെഞ്ചുറി
12:42 AM Sep 16, 2018 | Deepika.com