2015 ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ടിന്റെ സ്പിന്നർ മൊയീൻ അലിയെ ഒസാമ എന്ന് വിളിച്ച് ഓസീസ് കളിക്കാരൻ വംശീയമായി ആക്ഷേപിച്ചെന്ന പരാതി ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) അന്വേഷിക്കും. ഇംഗ്ലണ്ടിൽ നടന്ന പരന്പര 2-3ന് ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലാണ് മൊയീൻ തനിക്കെതിരേയുണ്ടായ ആക്ഷേപത്തെക്കുറിച്ച് പരാമർശിച്ചത്.
അത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. രാജ്യത്തെ പ്രതിനിധീകരിക്കുന്പോൾ അതിന്റേതായ മൂല്യം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇസിബിയുമായി (ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ്) ചർച്ച നടത്തുമെന്നും സിഎ അറിയിച്ചു.
കളത്തിൽവച്ച് അതെടുക്കൂ ഓസാമ എന്ന് ഒരു ഓസ്ട്രേലിയൻ താരം ആവശ്യപ്പെട്ടതായും അപ്പോഴുണ്ടായിടത്തോളം രോഷം ക്രിക്കറ്റ് ജീവിതത്തിനിടെ തനിക്കൊരിക്കലും ഉണ്ടായിട്ടില്ലെന്നും മൊയീൻ ആത്മകഥയിൽ കുറിക്കുന്നു.
മൊയീനെ ഒസാമയെന്നു വിളിച്ചത് അന്വേഷിക്കും
12:42 AM Sep 16, 2018 | Deepika.com