മനില: സൂപ്പർ ചുഴലിക്കൊടുങ്കാറ്റ് മൻഖുട് ഫിലിപ്പീൻസിൽ വ്യാപകനാശം വിതച്ചു. അമ്മയും കുഞ്ഞും ഉൾപ്പെടെ 14 പേർ ഇതിനകം മരിച്ചതായി പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഫ്രാൻസിസ് ടൊളന്റീനോ പറഞ്ഞു. നിരവധിപ്പേർക്കു പരിക്കേറ്റു. മണ്ണിടിഞ്ഞും മരം വീണും വൻനാശം ഉണ്ടായി. പത്തു പ്രവിശ്യകളിൽ ചുഴലി ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. വടക്കൻ തായ്വാനിൽ ഒരു സ്ത്രീ കനത്ത തിരമാലയിൽപ്പെട്ടു മരിച്ചു.
പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട മൻഖുട് ഈ വർഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ്. കനത്ത മഴയ്ക്കൊപ്പം ഇന്നലെ ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിലെത്തിയ കാറ്റ് മേൽക്കൂരകളും വൻമരങ്ങളും വൈദ്യുതി പോസ്റ്റുകളും പിഴുതെറിഞ്ഞ് താണ്ഡവമാടി. 40 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
ഒരു കോടിയോളം ജനസംഖ്യയുള്ള ലുസോൺ മേഖലയിലെ വീടുകൾ പലതും ദുർബലങ്ങളാണ്. ടുഗെഗാരോ എയർപോർട്ട് ടെർമിനലിന്റെ മേൽക്കൂരയും ജനാലകളും കാറ്റിൽ പറന്നുപോയി. രക്ഷാപ്രവർത്തകരെ വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകാനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനുമായി മനില വിമാനത്താവളത്തിൽ രണ്ടു ചരക്കുവിമാനങ്ങളും പത്തു ഹെലികോപ്റ്ററുകളും നിലയുറപ്പിച്ചിട്ടുണ്ട്.
കാറ്റഗറി അഞ്ചിലായിരുന്ന കൊടുങ്കാറ്റിന്റെ വേഗത കുറഞ്ഞതിനേത്തുടർന്ന് കാറ്റഗറി നാലിലേക്കു താഴ്ത്തിയെങ്കിലും പ്രഹരശേഷി കുറഞ്ഞിട്ടില്ല. കാറ്റിന്റെ വേഗം ഇന്നലെ മണിക്കൂറിൽ 205 കിലോമീറ്ററായി കുറഞ്ഞു. എന്നാൽ വാഹനങ്ങളെയടക്കം പറത്തിക്കൊണ്ടുപോകാനുള്ള ശേഷി കാറ്റിനിപ്പോഴും ഉണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നല്കി.
മൻഖുടിനെ പേടിച്ച് ഫിലിപ്പീൻസ് സർക്കാർ വ്യാപകമായി ആളുകളെ ഒഴിപ്പിച്ചത് ആൾനാശം കുറയാൻ സഹായിച്ചു. എന്നിരുന്നാലും ദുരന്തമേഖലയിൽ രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്പോൾ മരണസംഖ്യ വർധിച്ചേക്കും. വിളവെടുപ്പു സമയത്തുണ്ടായ ദുരന്തം കർഷകരുടെ ദുരിതം വർധിപ്പിക്കും. പസഫിക്കിലെ ഗ്വാം ദ്വീപിലുള്ള യുഎസ് സൈനിക ആസ്ഥാനത്തും തായ്വാനിലും മൻഖുട് വീശി.
തെക്കുകിഴക്കൻ ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയടക്കം മുൻഖുടിന്റെ പാതയിലാണ്. ചൈനീസ് സർക്കാർ 3,000 ദുരിതാശ്വാസ ക്യാന്പുകൾ തുറന്ന് ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു മാറ്റിയിട്ടുണ്ട്.
പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട മൻഖുട് ഈ വർഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ്. കനത്ത മഴയ്ക്കൊപ്പം ഇന്നലെ ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിലെത്തിയ കാറ്റ് മേൽക്കൂരകളും വൻമരങ്ങളും വൈദ്യുതി പോസ്റ്റുകളും പിഴുതെറിഞ്ഞ് താണ്ഡവമാടി. 40 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
ഒരു കോടിയോളം ജനസംഖ്യയുള്ള ലുസോൺ മേഖലയിലെ വീടുകൾ പലതും ദുർബലങ്ങളാണ്. ടുഗെഗാരോ എയർപോർട്ട് ടെർമിനലിന്റെ മേൽക്കൂരയും ജനാലകളും കാറ്റിൽ പറന്നുപോയി. രക്ഷാപ്രവർത്തകരെ വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകാനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനുമായി മനില വിമാനത്താവളത്തിൽ രണ്ടു ചരക്കുവിമാനങ്ങളും പത്തു ഹെലികോപ്റ്ററുകളും നിലയുറപ്പിച്ചിട്ടുണ്ട്.
കാറ്റഗറി അഞ്ചിലായിരുന്ന കൊടുങ്കാറ്റിന്റെ വേഗത കുറഞ്ഞതിനേത്തുടർന്ന് കാറ്റഗറി നാലിലേക്കു താഴ്ത്തിയെങ്കിലും പ്രഹരശേഷി കുറഞ്ഞിട്ടില്ല. കാറ്റിന്റെ വേഗം ഇന്നലെ മണിക്കൂറിൽ 205 കിലോമീറ്ററായി കുറഞ്ഞു. എന്നാൽ വാഹനങ്ങളെയടക്കം പറത്തിക്കൊണ്ടുപോകാനുള്ള ശേഷി കാറ്റിനിപ്പോഴും ഉണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നല്കി.
മൻഖുടിനെ പേടിച്ച് ഫിലിപ്പീൻസ് സർക്കാർ വ്യാപകമായി ആളുകളെ ഒഴിപ്പിച്ചത് ആൾനാശം കുറയാൻ സഹായിച്ചു. എന്നിരുന്നാലും ദുരന്തമേഖലയിൽ രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്പോൾ മരണസംഖ്യ വർധിച്ചേക്കും. വിളവെടുപ്പു സമയത്തുണ്ടായ ദുരന്തം കർഷകരുടെ ദുരിതം വർധിപ്പിക്കും. പസഫിക്കിലെ ഗ്വാം ദ്വീപിലുള്ള യുഎസ് സൈനിക ആസ്ഥാനത്തും തായ്വാനിലും മൻഖുട് വീശി.
തെക്കുകിഴക്കൻ ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയടക്കം മുൻഖുടിന്റെ പാതയിലാണ്. ചൈനീസ് സർക്കാർ 3,000 ദുരിതാശ്വാസ ക്യാന്പുകൾ തുറന്ന് ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു മാറ്റിയിട്ടുണ്ട്.