പലേർമോ: വ്യഭിചാരം, മയക്കുമരുന്നു വില്പന, കൊലപാതകങ്ങൾ തുടങ്ങിയ കൊടും കുറ്റകൃത്യങ്ങൾ ചെയ്യുന്ന മാഫിയാ സംഘടനകൾക്കെതിരേ ആഞ്ഞടിച്ച് ഫ്രാൻസിസ് മാർപാപ്പ. 25 വർഷം മുന്പ് മാഫിയാ സംഘടനകളിൽനിന്നു രക്തസാക്ഷിത്വം വഹിച്ച വൈദികൻ ജ്യുസപ്പെ പുഗ്ലിസിയുടെ സ്വദേശമായ സിസിലിയിലെ പലേർമോ നഗരം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ഒരേസമയം ദൈവത്തിൽ വിശ്വസിക്കുകയും മാഫിയാ സംഘടനയിൽ അംഗമാകുകയും ചെയ്യുന്നതു നടക്കില്ലെന്നു മാർപാപ്പ വ്യക്തമാക്കി. മാഫിയയിൽ വിശ്വസിക്കുന്നവർ ക്രിസ്ത്യാനികളല്ല. മാഫിയകളുടെ പ്രവർത്തനങ്ങൾ, സ്നേഹംതന്നെയായ ദൈവത്തെ നിന്ദിക്കലാണ്.
ഡോൺ പിനോ എന്നു വിളിക്കപ്പെട്ടിരുന്ന ഫാ. പുഗ്ലിസിയോ യുവജനതയെ മാഫിയയിൽനിന്നും മയക്കുമരുന്നുകളിൽനിന്നും അകറ്റാൻ പരിശ്രമിച്ചിരുന്നു.
1993 സെപ്റ്റംബർ 15ന് സ്വന്തം വീടിന്റെ വാതിൽപ്പടിയിൽവച്ച് വെടിയേറ്റാണ് അദ്ദേഹം മരിച്ചത്. 2012ൽ ഇദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു.
ഒരേസമയം ദൈവത്തിൽ വിശ്വസിക്കുകയും മാഫിയാ സംഘടനയിൽ അംഗമാകുകയും ചെയ്യുന്നതു നടക്കില്ലെന്നു മാർപാപ്പ വ്യക്തമാക്കി. മാഫിയയിൽ വിശ്വസിക്കുന്നവർ ക്രിസ്ത്യാനികളല്ല. മാഫിയകളുടെ പ്രവർത്തനങ്ങൾ, സ്നേഹംതന്നെയായ ദൈവത്തെ നിന്ദിക്കലാണ്.
ഡോൺ പിനോ എന്നു വിളിക്കപ്പെട്ടിരുന്ന ഫാ. പുഗ്ലിസിയോ യുവജനതയെ മാഫിയയിൽനിന്നും മയക്കുമരുന്നുകളിൽനിന്നും അകറ്റാൻ പരിശ്രമിച്ചിരുന്നു.
1993 സെപ്റ്റംബർ 15ന് സ്വന്തം വീടിന്റെ വാതിൽപ്പടിയിൽവച്ച് വെടിയേറ്റാണ് അദ്ദേഹം മരിച്ചത്. 2012ൽ ഇദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു.