കൊളംബോ: ഓസ്ട്രിയയിലെ ശ്രീലങ്കൻ സ്ഥാനപതി പ്രിയാനി വിജശേഖരയെ പുറത്താക്കിയത് ഫോണെടുക്കാത്തതിന്. കഴിഞ്ഞയാഴ്ച പ്രസിഡന്റ് സിരിസേന വിയന്ന എംബസിയിലേക്കു വിളിച്ചപ്പോൾ ആരും ഫോണെടുത്തില്ല. മണിക്കൂറുകൾ ശ്രമിച്ചിട്ടും സിരിസേനയ്ക്ക് എംബസിയുമായി ബന്ധപ്പെടാനായില്ല. ഇതേത്തുടർന്ന് സ്ഥാനപതിയെയും അഞ്ച് സ്റ്റാഫംഗങ്ങളെയും കൊളംബോയിലേക്കു തിരിച്ചുവിളിക്കുകയായിരുന്നു.