ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ചു താൻ കേന്ദ്രസർക്കാരിനു ശിപാർശകളൊന്നും നൽകിയിട്ടില്ലെന്നു തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്. ഇത്തരത്തിൽ വന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്.
പ്രതികളുടെ മോചനത്തിന് അനുകൂലമായി ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടു ശിപാർശ ചെയ്തു എന്ന തരത്തിൽ വന്ന വാർത്ത ശരിയല്ലെന്നു രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഗവർണറുടെ ശിപാർശ സംബന്ധിച്ചു ചില തമിഴ് ചാനലുകൾ ചർച്ച വരെ സംഘടിപ്പിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികൾക്കും മോചനം നൽകണമെന്നു സെപ്റ്റംബർ ഒന്പതിനു തമിഴ്നാട് മന്ത്രിസഭ ഗവർണറോടു ശിപാർശ ചെയ്തിരുന്നു.
1991 മേയ് 21 ന് തെരഞ്ഞെടുപ്രചാരണ റാലിക്കിടെയുണ്ടായ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. മറ്റു 14 പേരും കൊല്ലപ്പെട്ടിരുന്നു. പ്രതികളായ എഴു പേരും 1991 മുതൽ ജീവപര്യന്തം ജയിൽശിക്ഷ അനുഭവിക്കുകയാണ്.
പ്രതികളുടെ മോചനത്തിന് അനുകൂലമായി ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടു ശിപാർശ ചെയ്തു എന്ന തരത്തിൽ വന്ന വാർത്ത ശരിയല്ലെന്നു രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഗവർണറുടെ ശിപാർശ സംബന്ധിച്ചു ചില തമിഴ് ചാനലുകൾ ചർച്ച വരെ സംഘടിപ്പിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികൾക്കും മോചനം നൽകണമെന്നു സെപ്റ്റംബർ ഒന്പതിനു തമിഴ്നാട് മന്ത്രിസഭ ഗവർണറോടു ശിപാർശ ചെയ്തിരുന്നു.
1991 മേയ് 21 ന് തെരഞ്ഞെടുപ്രചാരണ റാലിക്കിടെയുണ്ടായ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. മറ്റു 14 പേരും കൊല്ലപ്പെട്ടിരുന്നു. പ്രതികളായ എഴു പേരും 1991 മുതൽ ജീവപര്യന്തം ജയിൽശിക്ഷ അനുഭവിക്കുകയാണ്.