പ്യോഗ്യാംഗ്: ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് സംയുക്ത ലെയ്സൺ ഓഫീസ് തുടങ്ങി.
ഉത്തരകൊറിയൻ അതിർത്തിയോടു ചേർന്നുള്ള കെയ്സോംഗ് നഗരത്തിൽ ആരംഭിച്ച ഓഫീസ് ഇരുകൂട്ടരും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത സിയൂളിലെ ഏകീകരണമന്ത്രി ചോ മ്യോംഗ് ഗിയോൺ ചൂണ്ടിക്കാട്ടി.
ആണ്ടുവട്ടത്തിലെ 365 ദിവസവും 24 മണിക്കൂർ ഓഫീസ് പ്രവർത്തിക്കും. ഉത്തരകൊറിയൻ ഏകീകരണ വകുപ്പു മന്ത്രി റി സോൺ ഗോണും ചടങ്ങിൽ പങ്കെടുത്തു.ഇരുകൊറിയകളും തമ്മിലുള്ള അനുരഞ്ജനം സാധ്യമാക്കുന്നതിനുള്ള നടപടികളിൽ ഒടുവിലത്തേതാണ് ലെയ്സൺ ഓഫീസിന്റെ സ്ഥാപനം. സിയൂളിൽനിന്ന് 60 കിലോമീറ്ററും പ്യോഗ്യാംഗിൽ നിന്ന് 141 കിലോമീറ്ററും ദൂരെ ഇരുകൊറിയകളെയും വേർതിരിക്കുന്ന നിസൈനീകൃത മേഖലയോടു ചേർന്നാണ് ഓഫീസ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു കൂട്ടർക്കും പ്രത്യേകം പ്രത്യേകം ഓഫീസുകളും സംയുക്ത കോൺഫറൻസ് മുറിയും ഇവിടെ ഉണ്ടാവും. ഇരുകൊറിയകളിൽനിന്നും 20 പേർ സ്റ്റാഫിലുണ്ടാവും.
ചൊവ്വാഴ്ച പ്യോംഗ്യാംഗിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും കൂടിക്കാഴ്ച നടത്താനിരിക്കേയാണു ലെയ്സൺ ഓഫീസ് തുറന്നത്. കിമ്മുമായി മൂൺ നടത്തുന്ന മൂന്നാമത്തെ ഉച്ചകോടിയായിരിക്കും ഇത്.
ഉത്തരകൊറിയൻ അതിർത്തിയോടു ചേർന്നുള്ള കെയ്സോംഗ് നഗരത്തിൽ ആരംഭിച്ച ഓഫീസ് ഇരുകൂട്ടരും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത സിയൂളിലെ ഏകീകരണമന്ത്രി ചോ മ്യോംഗ് ഗിയോൺ ചൂണ്ടിക്കാട്ടി.
ആണ്ടുവട്ടത്തിലെ 365 ദിവസവും 24 മണിക്കൂർ ഓഫീസ് പ്രവർത്തിക്കും. ഉത്തരകൊറിയൻ ഏകീകരണ വകുപ്പു മന്ത്രി റി സോൺ ഗോണും ചടങ്ങിൽ പങ്കെടുത്തു.ഇരുകൊറിയകളും തമ്മിലുള്ള അനുരഞ്ജനം സാധ്യമാക്കുന്നതിനുള്ള നടപടികളിൽ ഒടുവിലത്തേതാണ് ലെയ്സൺ ഓഫീസിന്റെ സ്ഥാപനം. സിയൂളിൽനിന്ന് 60 കിലോമീറ്ററും പ്യോഗ്യാംഗിൽ നിന്ന് 141 കിലോമീറ്ററും ദൂരെ ഇരുകൊറിയകളെയും വേർതിരിക്കുന്ന നിസൈനീകൃത മേഖലയോടു ചേർന്നാണ് ഓഫീസ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു കൂട്ടർക്കും പ്രത്യേകം പ്രത്യേകം ഓഫീസുകളും സംയുക്ത കോൺഫറൻസ് മുറിയും ഇവിടെ ഉണ്ടാവും. ഇരുകൊറിയകളിൽനിന്നും 20 പേർ സ്റ്റാഫിലുണ്ടാവും.
ചൊവ്വാഴ്ച പ്യോംഗ്യാംഗിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും കൂടിക്കാഴ്ച നടത്താനിരിക്കേയാണു ലെയ്സൺ ഓഫീസ് തുറന്നത്. കിമ്മുമായി മൂൺ നടത്തുന്ന മൂന്നാമത്തെ ഉച്ചകോടിയായിരിക്കും ഇത്.