കാഠ്മണ്ഡു: നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് ബി ഹാറിലെ ബുദ്ധിസ്റ്റ് തീർഥാടനകേന്ദ്രമായ ബോധ്ഗയയിലേക്ക് നേരിട്ട് ബസ് സർവീസ് ആരംഭിച്ചു.
നേപ്പാൾ ഗതാഗതമന്ത്രി രഘുബീർ മഹാസേത്തും ഇന്ത്യൻ അംബസഡർ മൻജീവ് സിംഗ് പുരിയും ചേർന്ന് ഫ്ളാഗ്ഓഫ് ചെയ്തു. പത്ത് യാത്രക്കാരാണ് ആദ്യ സർവീസിൽ ഉള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അഞ്ചാമത്തെ ഡയറക്ട് ബസ് സർവീസ് ആണിത്. ജനക്പൂരിൽനിന്ന് പാറ്റ്നയിലേക്കുള്ള ആറാമത്തെ സർവീസ് ഞായറാഴ്ച തുടങ്ങും.
നേപ്പാൾ ഗതാഗതമന്ത്രി രഘുബീർ മഹാസേത്തും ഇന്ത്യൻ അംബസഡർ മൻജീവ് സിംഗ് പുരിയും ചേർന്ന് ഫ്ളാഗ്ഓഫ് ചെയ്തു. പത്ത് യാത്രക്കാരാണ് ആദ്യ സർവീസിൽ ഉള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അഞ്ചാമത്തെ ഡയറക്ട് ബസ് സർവീസ് ആണിത്. ജനക്പൂരിൽനിന്ന് പാറ്റ്നയിലേക്കുള്ള ആറാമത്തെ സർവീസ് ഞായറാഴ്ച തുടങ്ങും.