വിൽമിംഗ്ടൺ: ഫ്ളോറൻസ് ചുഴലിക്കാറ്റ് ഇന്നലെ നോർത്ത് കരോളൈന തീരത്ത് ആഞ്ഞുവീശിയതിനെത്തുടർന്നു മേഖലയിൽ പേമാരി തുടങ്ങി. മണിക്കൂറിൽ 225 കിലോമീറ്റർ വേഗമുണ്ടായിരുന്ന കാറ്റ് കരയിലെത്തിയതോടെ ദുർബലമായി. നേരത്തെ കാറ്റഗറി നാലിൽ ഉൾപ്പെടുത്തിയിരുന്ന ഫ്ളോറൻസ് ഇപ്പോൾ കാറ്റഗറി രണ്ടിലാണ്. ഇപ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 175 കിലോമീറ്ററാണ്.
വേഗം കുറഞ്ഞെങ്കിലും ഫ്ളോറൻസിന്റെ നശീകരണശക്തി കുറഞ്ഞിട്ടില്ലെന്നും പ്രളയത്തിനു സാധ്യതയുള്ളതിനാൽ കരുതലോടെയിരിക്കണമെന്നും ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ ബ്രോക് ലാംഗ് പറഞ്ഞു. 40 ഇഞ്ചുവരെ(ഒരു മീറ്റർ) മഴ പെയ്തേക്കാമെന്നു നാഷണൽ ഹരിക്കേയ്ൻ സെന്റർ മുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു. ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കത്തിന്റെ ഭാഗമായി നോർത്ത്, സൗത്ത് കരോളൈനകളിലും വിർജിനിയയിലും പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വേഗം കുറഞ്ഞെങ്കിലും ഫ്ളോറൻസിന്റെ നശീകരണശക്തി കുറഞ്ഞിട്ടില്ലെന്നും പ്രളയത്തിനു സാധ്യതയുള്ളതിനാൽ കരുതലോടെയിരിക്കണമെന്നും ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ ബ്രോക് ലാംഗ് പറഞ്ഞു. 40 ഇഞ്ചുവരെ(ഒരു മീറ്റർ) മഴ പെയ്തേക്കാമെന്നു നാഷണൽ ഹരിക്കേയ്ൻ സെന്റർ മുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു. ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കത്തിന്റെ ഭാഗമായി നോർത്ത്, സൗത്ത് കരോളൈനകളിലും വിർജിനിയയിലും പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.