വാഷിംഗ്ടൺ ഡിസി: ആണവദാതാക്കളുടെ സംഘടനയിൽ (എൻഎസ്ജി) അംഗമാകാൻ ഇന്ത്യക്ക് എല്ലാ യോഗ്യതകളുണ്ടെന്ന് യുഎസ് അധികൃതർ. ഇതിനായി ഇന്ത്യയെ അമേരിക്ക പിന്തുണയ്ക്കുമെന്നും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥ പറഞ്ഞു.
എൻഎസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം ചൈന വീറ്റോ അധികാരം ഉപയോഗിച്ചു തടയുകയാണ്. 48 അംഗങ്ങളാണ് എൻഎസ്ജിയിൽ ഇപ്പോഴുള്ള ത്. ഇന്ത്യ ആണവ നിർവ്യാപന കരാറിൽ ഒപ്പുവച്ചതിനുശേഷം മാത്രമേ എൻഎസ്ജി അംഗത്വം നൽകാവൂ എന്നാണ് ചൈനയുടെ നിലപാട്.
എൻഎസ്ജി പൊതു സമ്മതപ്രകാരമുള്ള ഒരു സംഘടനയാണ്. ചൈനയുടെ എതിർപ്പു മൂലം ഇന്ത്യക്ക് ഇതിൽ അംഗമാകാൻ സാധിക്കുന്നില്ല- ട്രംപ് ഭരണകൂടത്തിലെ സൗത്ത്, സെൻട്രൽ ഏഷ്യ വകുപ്പിലെ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വീൽസ് പറഞ്ഞു. ചൈന വീറ്റോ അധികാരം പ്രയോഗിക്കുന്പോഴും ഇന്ത്യയുമായുള്ള സഹകരണം കുറയ്ക്കാൻ തങ്ങൾ തീരുമാനിച്ചിട്ടില്ല. തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു.
എൻഎസ്ജി അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ യോഗ്യതയും ഇന്ത്യക്കുണ്ടെന്നും ഇന്ത്യയുടെ അംഗത്വത്തിനായി നില കൊള്ളുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ആലീസ് പറഞ്ഞു. തന്ത്രപരമായ വ്യാപാര അംഗീകാരം ഇന്ത്യക്കു നൽകുക വഴി അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമായി ഇന്ത്യ മാറിയതായും അവർ വ്യക്തമാക്കി.
എൻഎസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം ചൈന വീറ്റോ അധികാരം ഉപയോഗിച്ചു തടയുകയാണ്. 48 അംഗങ്ങളാണ് എൻഎസ്ജിയിൽ ഇപ്പോഴുള്ള ത്. ഇന്ത്യ ആണവ നിർവ്യാപന കരാറിൽ ഒപ്പുവച്ചതിനുശേഷം മാത്രമേ എൻഎസ്ജി അംഗത്വം നൽകാവൂ എന്നാണ് ചൈനയുടെ നിലപാട്.
എൻഎസ്ജി പൊതു സമ്മതപ്രകാരമുള്ള ഒരു സംഘടനയാണ്. ചൈനയുടെ എതിർപ്പു മൂലം ഇന്ത്യക്ക് ഇതിൽ അംഗമാകാൻ സാധിക്കുന്നില്ല- ട്രംപ് ഭരണകൂടത്തിലെ സൗത്ത്, സെൻട്രൽ ഏഷ്യ വകുപ്പിലെ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വീൽസ് പറഞ്ഞു. ചൈന വീറ്റോ അധികാരം പ്രയോഗിക്കുന്പോഴും ഇന്ത്യയുമായുള്ള സഹകരണം കുറയ്ക്കാൻ തങ്ങൾ തീരുമാനിച്ചിട്ടില്ല. തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു.
എൻഎസ്ജി അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ യോഗ്യതയും ഇന്ത്യക്കുണ്ടെന്നും ഇന്ത്യയുടെ അംഗത്വത്തിനായി നില കൊള്ളുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ആലീസ് പറഞ്ഞു. തന്ത്രപരമായ വ്യാപാര അംഗീകാരം ഇന്ത്യക്കു നൽകുക വഴി അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമായി ഇന്ത്യ മാറിയതായും അവർ വ്യക്തമാക്കി.