ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളുടെ പ്രവേശനം തടഞ്ഞ നടപടിയെ മറികടക്കാനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന മെഡിക്കൽ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് ഇറക്കിയ സർക്കാരിന് ശക്തമായ തിരിച്ചടി നൽകിയാണ് ഇതു റദ്ദാക്കിയത്. മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ ഹർജിയിൽ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
സുപ്രീംകോടതി, ഹൈക്കോടതി വിധികളെ മറികടക്കാൻ നടപടിക്രമങ്ങളിൽ അട്ടിമറി നടത്തിയാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. കോടതിയുടെ അധികാരത്തിലും പ്രവർത്തനങ്ങളിലേക്കും കടന്നുകയറ്റവും നടത്തി: വിധിയിൽ പറയുന്നു. കോടതിവിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടു വന്നത് കോടതിയലക്ഷ്യം അല്ലേയെന്നു മുൻപ് കോടതി ആരാഞ്ഞിരുന്നു. മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി ഏപ്രിലിൽ തന്നെ ഓർഡിനൻസ് സ്റ്റേ ചെയ്തിരുന്നു.
സ്വകാര്യ ട്രസ്റ്റുകൾക്കു കീഴിൽ നടത്തുന്ന കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2016-2017 വർഷത്തെ എംബിബിഎസ് പ്രവേശനം മേൽനോട്ട സമിതി റദ്ദാക്കിയിരുന്നു. ഓണ്‍ലൈൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സമിതിയുടെ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു കോളജുകൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും ഹൈക്കോടതി വിധിച്ചു. കോളജുകളുടെ ഹർജിയിൽ കഴിഞ്ഞവർഷം മാർച്ചിലാണ് പ്രവേശനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചത്. വിദ്യാർഥികൾ നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളിയിരുന്നു.
ഇതിനുശേഷമാണ് ഇരുകോളജുകളിലേയും പ്രവേശനം ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയത്. കോടതിവിധിയെ മറികടക്കാനാണ് ഓർഡിൻസ് എന്നും പ്രവേശനത്തിലെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നും മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ വാദിച്ചു.
സെബി മാത്യു
സുപ്രീംകോടതി, ഹൈക്കോടതി വിധികളെ മറികടക്കാൻ നടപടിക്രമങ്ങളിൽ അട്ടിമറി നടത്തിയാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. കോടതിയുടെ അധികാരത്തിലും പ്രവർത്തനങ്ങളിലേക്കും കടന്നുകയറ്റവും നടത്തി: വിധിയിൽ പറയുന്നു. കോടതിവിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടു വന്നത് കോടതിയലക്ഷ്യം അല്ലേയെന്നു മുൻപ് കോടതി ആരാഞ്ഞിരുന്നു. മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി ഏപ്രിലിൽ തന്നെ ഓർഡിനൻസ് സ്റ്റേ ചെയ്തിരുന്നു.
സ്വകാര്യ ട്രസ്റ്റുകൾക്കു കീഴിൽ നടത്തുന്ന കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2016-2017 വർഷത്തെ എംബിബിഎസ് പ്രവേശനം മേൽനോട്ട സമിതി റദ്ദാക്കിയിരുന്നു. ഓണ്‍ലൈൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സമിതിയുടെ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു കോളജുകൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും ഹൈക്കോടതി വിധിച്ചു. കോളജുകളുടെ ഹർജിയിൽ കഴിഞ്ഞവർഷം മാർച്ചിലാണ് പ്രവേശനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചത്. വിദ്യാർഥികൾ നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളിയിരുന്നു.
ഇതിനുശേഷമാണ് ഇരുകോളജുകളിലേയും പ്രവേശനം ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയത്. കോടതിവിധിയെ മറികടക്കാനാണ് ഓർഡിൻസ് എന്നും പ്രവേശനത്തിലെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നും മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ വാദിച്ചു.
സെബി മാത്യു