സ്ട്രാസ്ബുർഗ്: ജനാധിപത്യനിയമങ്ങളും യൂറോപ്യൻ മൂല്യങ്ങളും തുടർച്ചയായി അവഗണിക്കുന്ന ഹംഗറിക്ക് എതിരേ ശിക്ഷണ നടപടി സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെന്റ് തീരുമാനിച്ചു. വിക്ടർ ഒർബാൻ പ്രധാനമന്ത്രിയായശേഷം ഹംഗറി നിഷേധാത്മക നിലപാടാണു സ്വീകരിക്കുന്നത്. കോടതികളെ സമ്മർദത്തിലാക്കുക, മാധ്യമങ്ങളെയും സർക്കാരിതര സംഘടനകളെയും നിയന്ത്രിക്കുക തുടങ്ങിയ നടപടികൾ ഉണ്ടായി. യൂറോപ്പിലെത്തുന്ന അഭയാർഥികളെ സ്വീകരിക്കാനും വിസമ്മതിച്ചു.
യൂറോപ്യൻ യൂണിയന്റെ ബ്ലാക്മെയിൽ ഭീഷണിക്കു മുന്നിൽ അടിയറവു പറയില്ലെന്നും ഇതുവരെ പുലർത്തിയ നയങ്ങളുമായി മുന്നോട്ടുപോകുമെന്നും സ്ട്രാസ്ബുർഗിലെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഒർബാൻ പറഞ്ഞു.
ഹംഗറിക്ക് എതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന് അനുകൂലമായി 448 പേരും എതിർത്ത് 197 പേരും വോട്ട് ചെയ്തു. 48 പേർ വിട്ടുനിന്നു. ആർട്ടിക്കിൾ ഏഴ് പ്രകാരം ഹംഗറിയെ യൂണിയനിൽ നിന്നു പുറത്താക്കാം. എന്നാൽ അംഗരാഷ്ട്രങ്ങൾ ഏകകണ്ഠമായി തീരുമാനിക്കണം. കുടിയേറ്റവിരുദ്ധ ദേശീയ വാദി സർക്കാരുള്ള പോളണ്ട്, ഒർബാൻഭരണകൂടത്തിനെതിരേയുള്ള ഇത്തരം കർശന നടപടി ബ്ളോക്ക് ചെയ്യുമെന്നു തീർച്ചയാണ്.
യൂറോപ്യൻ യൂണിയന്റെ ബ്ലാക്മെയിൽ ഭീഷണിക്കു മുന്നിൽ അടിയറവു പറയില്ലെന്നും ഇതുവരെ പുലർത്തിയ നയങ്ങളുമായി മുന്നോട്ടുപോകുമെന്നും സ്ട്രാസ്ബുർഗിലെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഒർബാൻ പറഞ്ഞു.
ഹംഗറിക്ക് എതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന് അനുകൂലമായി 448 പേരും എതിർത്ത് 197 പേരും വോട്ട് ചെയ്തു. 48 പേർ വിട്ടുനിന്നു. ആർട്ടിക്കിൾ ഏഴ് പ്രകാരം ഹംഗറിയെ യൂണിയനിൽ നിന്നു പുറത്താക്കാം. എന്നാൽ അംഗരാഷ്ട്രങ്ങൾ ഏകകണ്ഠമായി തീരുമാനിക്കണം. കുടിയേറ്റവിരുദ്ധ ദേശീയ വാദി സർക്കാരുള്ള പോളണ്ട്, ഒർബാൻഭരണകൂടത്തിനെതിരേയുള്ള ഇത്തരം കർശന നടപടി ബ്ളോക്ക് ചെയ്യുമെന്നു തീർച്ചയാണ്.