ന്യൂഡൽഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം അദ്ദേഹത്തെയും സഭയെയും തകർക്കാനുള്ള ഗൂഢാലോചനയെന്നു ജലന്ധർ രൂപത. അന്വേഷണം കഴിയുന്നതുവരെ മാധ്യമ വിചാരണയിൽ മിതത്വം പാലിക്കണമെന്നും പത്രക്കുറിപ്പിൽ രൂപത അഭ്യർഥിച്ചു.
ആരോപണം ഉന്നയിച്ചപ്പോൾ തന്നെ രാജിവയ്ക്കാൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ആലോചിച്ചതാണെന്നും എന്നാൽ സഹവൈദികരുടെ നിർബന്ധത്തിനു വഴങ്ങിയാണ് രാജിയിൽ നിന്നു പിൻവാങ്ങിയതെന്നും ജലന്ധർ രൂപത വ്യക്തമാക്കി.
മാധ്യമ വിചാരണയിലൂടെ സഭയുടെ പ്രതിച്ഛായ തകർക്കാനാണ് ചിലരുടെ ശ്രമം. കുറ്റം തെളിയുന്നതു വരെ ആരും കുറ്റവാളി ആകില്ലെന്നതാണ് നിയമവ്യവസ്ഥ പറയുന്നത്.അന്വേഷണത്തോട് ബിഷപ് പൂർണമായി സഹകരിക്കുന്നുണ്ട്. ഇനിയും സഹകരിക്കും. പരാതിക്കാരിയായ സഹോദരിയുടെ മൊഴിയിൽ പല വൈരുധ്യങ്ങളുണ്ട്. അതു പരിശോധിച്ച് നിജസ്ഥിതി കണ്ടെത്താനെങ്കിലും കഴിയണം. - ജലന്ധർ രൂപത പിആർഒ ഫാ. പീറ്റർ കാവുംപുറം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരേ മിഷനറീസ് ഓഫ് ജീസസ് സന്യാസസമൂഹം അന്വേഷണം പ്രഖ്യാപിച്ചു. ബിഷപ്പിനെതിരേ ഗൂഢാലോചന നടത്തിയെത്തിയെന്നാരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേക കമ്മീഷനേയും നിയോഗിച്ചു. സമരത്തിനായി ചെലവിടുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കുമെന്നു മിഷനറീസ് ഓഫ് ജീസസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ആരോപണം ഉന്നയിച്ചപ്പോൾ തന്നെ രാജിവയ്ക്കാൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ആലോചിച്ചതാണെന്നും എന്നാൽ സഹവൈദികരുടെ നിർബന്ധത്തിനു വഴങ്ങിയാണ് രാജിയിൽ നിന്നു പിൻവാങ്ങിയതെന്നും ജലന്ധർ രൂപത വ്യക്തമാക്കി.
മാധ്യമ വിചാരണയിലൂടെ സഭയുടെ പ്രതിച്ഛായ തകർക്കാനാണ് ചിലരുടെ ശ്രമം. കുറ്റം തെളിയുന്നതു വരെ ആരും കുറ്റവാളി ആകില്ലെന്നതാണ് നിയമവ്യവസ്ഥ പറയുന്നത്.അന്വേഷണത്തോട് ബിഷപ് പൂർണമായി സഹകരിക്കുന്നുണ്ട്. ഇനിയും സഹകരിക്കും. പരാതിക്കാരിയായ സഹോദരിയുടെ മൊഴിയിൽ പല വൈരുധ്യങ്ങളുണ്ട്. അതു പരിശോധിച്ച് നിജസ്ഥിതി കണ്ടെത്താനെങ്കിലും കഴിയണം. - ജലന്ധർ രൂപത പിആർഒ ഫാ. പീറ്റർ കാവുംപുറം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരേ മിഷനറീസ് ഓഫ് ജീസസ് സന്യാസസമൂഹം അന്വേഷണം പ്രഖ്യാപിച്ചു. ബിഷപ്പിനെതിരേ ഗൂഢാലോചന നടത്തിയെത്തിയെന്നാരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേക കമ്മീഷനേയും നിയോഗിച്ചു. സമരത്തിനായി ചെലവിടുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കുമെന്നു മിഷനറീസ് ഓഫ് ജീസസ് പത്രക്കുറിപ്പിൽ അറിയിച്ചു.