ജമ്മു: ജമ്മു ഹൈവേയിൽ ജയ്ഷ്-ഇ-മുഹമ്മദ് ചാവേർ സംഘത്തിലേതെന്നു കരുതുന്ന മൂന്നു പേർ സുരക്ഷാ സേനയ്ക്കു നേർക്കു വെടിയുതിർത്തു. ഫോറസ്റ്റ് ഓഫീസർക്കു വെടിയേറ്റു. സുരക്ഷാ സേന പ്രത്യാക്രമണം നടത്തിയതോടെ ഭീകരർ വനത്തിലേക്കു രക്ഷപ്പെട്ടു.
ജമ്മുവിനെ കാഷ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലെ ഝാജർ കോട്ലിയിലെ ചെക്പോസ്റ്റിനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. മാതാ വൈഷ്ണോദേവി തീർഥാടനപാതയിലെ ആദ്യ ബേസ് ക്യാന്പിൽ സുരക്ഷാശക്തമാക്കി. കത്രയിൽ ഒരു ചെക്പോസ്റ്റുകൂടി തുറന്നു. വനത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് ആളില്ലാവിമാനം തെരച്ചിൽ നടത്തി.
ഭീകരർ എത്തിയ ട്രക്കിലെ ഡ്രൈവറെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കഠുവ-സാംബ അതിർത്തിവഴിയാണ് ഭീകരർ എത്തിയെന്നാണു സൂചന.
ജമ്മുവിനെ കാഷ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലെ ഝാജർ കോട്ലിയിലെ ചെക്പോസ്റ്റിനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. മാതാ വൈഷ്ണോദേവി തീർഥാടനപാതയിലെ ആദ്യ ബേസ് ക്യാന്പിൽ സുരക്ഷാശക്തമാക്കി. കത്രയിൽ ഒരു ചെക്പോസ്റ്റുകൂടി തുറന്നു. വനത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് ആളില്ലാവിമാനം തെരച്ചിൽ നടത്തി.
ഭീകരർ എത്തിയ ട്രക്കിലെ ഡ്രൈവറെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കഠുവ-സാംബ അതിർത്തിവഴിയാണ് ഭീകരർ എത്തിയെന്നാണു സൂചന.