ഹൈദരാബാദ്: തെലുങ്കാനയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 60 പേർ മരിച്ച അപകടത്തിൽ ബസ് ഓടിച്ചിരുന്നത് ഒരു മാസം മുന്പ് മികച്ച ഡ്രൈവർക്കുള്ള അവാർഡ് നേടിയയാൾ. പരിക്കേറ്റ മൂന്നു സ്ത്രീകൾ ഇന്നലെ മരിച്ചതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി.
കൊണ്ടഗട്ടുവിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയ തീർഥാടകരാണു മരിച്ചവരിലേറെയും. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ തെലുങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (ടിഎസ്ആർടിസി) ബസാണ് അപകടത്തിൽപ്പെട്ടത്. തൊണ്ണൂറിലേറെ യാത്ര ക്കാരെ കുത്തിനിറച്ചു വന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസ് ഡ്രൈവറും അപകടത്തിൽ മരിച്ചു. കഴിഞ്ഞമാസം ഊർജക്ഷമതയ്ക്ക് മികച്ച ഡ്രൈവർക്കുള്ള അവാർഡ് നേടിയ വ്യക്തിയാണ് ഡ്രൈവർ ശ്രീനിവസാസ്.
കൊണ്ടഗട്ടുവിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയ തീർഥാടകരാണു മരിച്ചവരിലേറെയും. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ തെലുങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (ടിഎസ്ആർടിസി) ബസാണ് അപകടത്തിൽപ്പെട്ടത്. തൊണ്ണൂറിലേറെ യാത്ര ക്കാരെ കുത്തിനിറച്ചു വന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസ് ഡ്രൈവറും അപകടത്തിൽ മരിച്ചു. കഴിഞ്ഞമാസം ഊർജക്ഷമതയ്ക്ക് മികച്ച ഡ്രൈവർക്കുള്ള അവാർഡ് നേടിയ വ്യക്തിയാണ് ഡ്രൈവർ ശ്രീനിവസാസ്.