ഹൈദരാബാദ്: ഹൈദരാബാദിലെ നൈസാമിന്റെ മ്യൂസിയത്തിൽ അതിസാഹസികമായി കടന്നുകയറി രത്നം പതിപ്പിച്ച സ്വർണചോറ്റുപാത്രമുൾപ്പെടെ വിലമതിക്കാനാവാത്ത അപൂർവവസ്തുക്കൾ കൊള്ളയടിച്ച രണ്ടംഗസംഘം അറസ്റ്റിൽ. മുഹമ്മദ് ഗൗസ് പാഷ(23)യെയും ബന്ധുവായ മുഹമ്മദ് മുബീനെ(24)യുമാണു പോലീസ് ഒരു പഞ്ചനക്ഷത്രഹോട്ടലിൽ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നഗരത്തിലെ ഹിമായത്സാഗർ മേഖലയിൽ നിന്നാണു പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നു ഹൈദരാബാദ് പോലീസ് കമ്മീഷണർ അഞ്ജനി കുമാർ അറിയിച്ചു.
വടം ഉപയോഗിച്ച് മ്യൂസിയത്തിന്റെ വെന്റിലേറ്റർ വിടവിലൂടെ അകത്തുകടന്ന മോഷ്ടാക്കൾ ഇരുന്പുഗ്രില്ലിലൂടെ നിരങ്ങിനീങ്ങിയാണ് സ്വർണനിർമിത വസ്തുക്കൾ കൈക്കലാക്കിയത്. ഇതിനുമുന്പ് ക്യാമറ നശിപ്പിക്കുകയും ചെയ്തു. പുറത്തെ നിരീക്ഷണകാമറകളുടെ കണ്ണുവെട്ടിക്കാൻ ഇടവഴികളിലൂടെയാണു മ്യൂസിയത്തിലെത്തിയതും കൊള്ളയടിച്ചശേഷം മടങ്ങിയതും.
ആഡംബരജീവിതം ലക്ഷ്യമിട്ടായിരുന്നു മോഷണം. ഇവരിൽ നിന്ന് പിടിച്ചെടുത്ത തട്ടുകളുള്ള സ്വർണ്ണച്ചോറ്റുപാത്രത്തിന് 1,950 ഗ്രാം തൂക്കമുണ്ട്. ഏഴാം നൈസാമായിരുന്ന നവാബ് മിർ ഉസ്മാൻ അലി ഖാൻ ബഹാദൂർ ഉപയോഗിച്ചിരുന്ന സ്വർണക്കരണ്ടിയും പോലീസ് കണ്ടെത്തി. രാജേന്ദ്രനഗറിനു സമീപം ഇവ പ്രതികൾ കുഴിച്ചിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാംതീയതിയാണു രാജ്യത്തെ നടുക്കിയ മോഷണം. അറസ്റ്റിലായ പാഷയ്ക്കെതിരേ മോഷണവും വീടുകുത്തിത്തുറന്നുള്ള കവർച്ചയുമുൾപ്പെടെ പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ മറ്റൊരു പ്രതി മുബീൻ ഏറെ നാളായി സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയായിരുന്നു. പാക്കിസ്ഥാൻ പൗരനെ മർദിച്ചുവെന്ന കേസിൽ നാലുമാസം മുന്പാണ് ഇയാളെ ഇന്ത്യയിലേക്കു തിരിച്ചയച്ചത്.
വടം ഉപയോഗിച്ച് മ്യൂസിയത്തിന്റെ വെന്റിലേറ്റർ വിടവിലൂടെ അകത്തുകടന്ന മോഷ്ടാക്കൾ ഇരുന്പുഗ്രില്ലിലൂടെ നിരങ്ങിനീങ്ങിയാണ് സ്വർണനിർമിത വസ്തുക്കൾ കൈക്കലാക്കിയത്. ഇതിനുമുന്പ് ക്യാമറ നശിപ്പിക്കുകയും ചെയ്തു. പുറത്തെ നിരീക്ഷണകാമറകളുടെ കണ്ണുവെട്ടിക്കാൻ ഇടവഴികളിലൂടെയാണു മ്യൂസിയത്തിലെത്തിയതും കൊള്ളയടിച്ചശേഷം മടങ്ങിയതും.
ആഡംബരജീവിതം ലക്ഷ്യമിട്ടായിരുന്നു മോഷണം. ഇവരിൽ നിന്ന് പിടിച്ചെടുത്ത തട്ടുകളുള്ള സ്വർണ്ണച്ചോറ്റുപാത്രത്തിന് 1,950 ഗ്രാം തൂക്കമുണ്ട്. ഏഴാം നൈസാമായിരുന്ന നവാബ് മിർ ഉസ്മാൻ അലി ഖാൻ ബഹാദൂർ ഉപയോഗിച്ചിരുന്ന സ്വർണക്കരണ്ടിയും പോലീസ് കണ്ടെത്തി. രാജേന്ദ്രനഗറിനു സമീപം ഇവ പ്രതികൾ കുഴിച്ചിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാംതീയതിയാണു രാജ്യത്തെ നടുക്കിയ മോഷണം. അറസ്റ്റിലായ പാഷയ്ക്കെതിരേ മോഷണവും വീടുകുത്തിത്തുറന്നുള്ള കവർച്ചയുമുൾപ്പെടെ പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ മറ്റൊരു പ്രതി മുബീൻ ഏറെ നാളായി സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയായിരുന്നു. പാക്കിസ്ഥാൻ പൗരനെ മർദിച്ചുവെന്ന കേസിൽ നാലുമാസം മുന്പാണ് ഇയാളെ ഇന്ത്യയിലേക്കു തിരിച്ചയച്ചത്.