ന്യൂഡൽഹി: ഇന്ധനവില കത്തിക്കയറുന്പോൾ സ്വയം ന്യായീകരിക്കാൻ കണക്കും ഗ്രാഫിക്സുമായി രംഗത്തുവന്ന ബിജെപി പുലിവാലു പിടിച്ചു. ഗ്രാഫിക്സ് പുറത്തിറക്കി നിമിഷങ്ങൾക്കകം കണക്ക് വ്യാജമാണെന്ന മറുപടിയുമായി കോ ൺഗ്രസ് രംഗത്തിറങ്ങി. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലും ബിജെപിക്കെതിരേ പൊങ്കാല തുടങ്ങി.
യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ വർധന ഇപ്പോഴില്ലെന്നു കാണിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാൽ, ഇതിന് ഇവർ ആശ്രയിച്ചതാകട്ടെ തെറ്റായ കണക്കുകളും തെറ്റിദ്ധരിപ്പിക്കുന്ന ഗ്രാഫുകളുമായിരുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികളുടെ ഹർത്താൽ നടക്കുന്പോഴായിരുന്നു ഇന്ധനവിലയുടെ ഗ്രാഫിക്സുമായി പാർട്ടിയുടെ സോഷ്യൽ മീഡിയ മോദിയെ പിന്തുണയ്ക്കാനെത്തിയത്. എന്നാൽ, ഈ ന്യായീകരണം പാർട്ടിക്കു വൻ തിരിച്ചടിയായി. 2009 മുതൽ 2014 വരെയുള്ള യുപിഎ ഭരണകാലത്തുണ്ടായതിനെ അപേക്ഷിച്ച് ഇപ്പോഴുള്ള വില വർധന കുറവാണെന്നു വരുത്താനായിരുന്നു ബിജെപി നാല് ഗ്രാഫുകളുടെ സഹായത്തോടെ ശ്രമിച്ചത്.
എന്നാൽ, തെറ്റായ കണക്കുകളുടെയും ചില കാര്യങ്ങൾ ബോധപൂർവം മറച്ചുവച്ചും നടത്തിയ ഈ ന്യായീകരണം പാർട്ടിക്കു തിരിച്ചടിയായി മാറി. മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയിൽ വൻ കുറവു വന്നിരുന്നു. എന്നാൽ, നികുതി കുറയ്ക്കാൻ സർക്കാർ തയാറായില്ലെന്നു മാത്രമല്ല, കൂട്ടുകയും ചെയ്തു. 2014 15 ൽ പെട്രോൾ ഉത്പന്നങ്ങളിൽനിന്നുള്ള കേന്ദ്ര സർക്കാരിന്റെ നികുതി 2014-15 ൽ 90,000 കോടി രൂപയായിരുന്നത് 2017-18 ൽ രണ്ട് ലക്ഷം കോടിയായി കൂടി. മോദി സർക്കാർ അധികാരത്തിൽ വരുന്പോൾ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 9.48 രൂപയായിരുന്നു. ഡീസലിന് 3.56 രൂപയും. ഇതു വർധിച്ചു പെട്രോളിന് 21.48 രൂപയും ഡീസലിന് 17.33 രൂപയുമായി. ഈ ഉത്പന്നങ്ങളുടെ നികുതികൊണ്ടാണ് മോദി സർക്കാർ ധനക്കമ്മി പിടിച്ചുനിർത്തിയത്.
ബിജെപിയുടെ പ്രചാരണം പൊളിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ വിലകളുടെ അടിസ്ഥാനത്തിൽ യു പിഎ സർക്കാരിന്റെ കാലത്തു പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ ഇപ്പോഴത്തെ തോതിൽ വർധനയുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസും രംഗത്തെത്തി. 2009ൽ അന്താരാഷ്ട്ര വില 71.9 ഡോളറായിരുന്നപ്പോൾ, ഇന്ത്യയിലെ പെട്രോൾവില 44.63 രൂപയായിരുന്നുവെന്നു കോണ്ഗ്രസ് പറഞ്ഞു. ഇപ്പോഴും അന്താരാഷ്ട്ര വില 71.9 ഡോളറായി തുടരുന്പോൾ 80.79 ആണ് പെട്രോൾ വിലയെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ വർധന ഇപ്പോഴില്ലെന്നു കാണിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാൽ, ഇതിന് ഇവർ ആശ്രയിച്ചതാകട്ടെ തെറ്റായ കണക്കുകളും തെറ്റിദ്ധരിപ്പിക്കുന്ന ഗ്രാഫുകളുമായിരുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികളുടെ ഹർത്താൽ നടക്കുന്പോഴായിരുന്നു ഇന്ധനവിലയുടെ ഗ്രാഫിക്സുമായി പാർട്ടിയുടെ സോഷ്യൽ മീഡിയ മോദിയെ പിന്തുണയ്ക്കാനെത്തിയത്. എന്നാൽ, ഈ ന്യായീകരണം പാർട്ടിക്കു വൻ തിരിച്ചടിയായി. 2009 മുതൽ 2014 വരെയുള്ള യുപിഎ ഭരണകാലത്തുണ്ടായതിനെ അപേക്ഷിച്ച് ഇപ്പോഴുള്ള വില വർധന കുറവാണെന്നു വരുത്താനായിരുന്നു ബിജെപി നാല് ഗ്രാഫുകളുടെ സഹായത്തോടെ ശ്രമിച്ചത്.
എന്നാൽ, തെറ്റായ കണക്കുകളുടെയും ചില കാര്യങ്ങൾ ബോധപൂർവം മറച്ചുവച്ചും നടത്തിയ ഈ ന്യായീകരണം പാർട്ടിക്കു തിരിച്ചടിയായി മാറി. മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയിൽ വൻ കുറവു വന്നിരുന്നു. എന്നാൽ, നികുതി കുറയ്ക്കാൻ സർക്കാർ തയാറായില്ലെന്നു മാത്രമല്ല, കൂട്ടുകയും ചെയ്തു. 2014 15 ൽ പെട്രോൾ ഉത്പന്നങ്ങളിൽനിന്നുള്ള കേന്ദ്ര സർക്കാരിന്റെ നികുതി 2014-15 ൽ 90,000 കോടി രൂപയായിരുന്നത് 2017-18 ൽ രണ്ട് ലക്ഷം കോടിയായി കൂടി. മോദി സർക്കാർ അധികാരത്തിൽ വരുന്പോൾ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 9.48 രൂപയായിരുന്നു. ഡീസലിന് 3.56 രൂപയും. ഇതു വർധിച്ചു പെട്രോളിന് 21.48 രൂപയും ഡീസലിന് 17.33 രൂപയുമായി. ഈ ഉത്പന്നങ്ങളുടെ നികുതികൊണ്ടാണ് മോദി സർക്കാർ ധനക്കമ്മി പിടിച്ചുനിർത്തിയത്.
ബിജെപിയുടെ പ്രചാരണം പൊളിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ വിലകളുടെ അടിസ്ഥാനത്തിൽ യു പിഎ സർക്കാരിന്റെ കാലത്തു പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ ഇപ്പോഴത്തെ തോതിൽ വർധനയുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസും രംഗത്തെത്തി. 2009ൽ അന്താരാഷ്ട്ര വില 71.9 ഡോളറായിരുന്നപ്പോൾ, ഇന്ത്യയിലെ പെട്രോൾവില 44.63 രൂപയായിരുന്നുവെന്നു കോണ്ഗ്രസ് പറഞ്ഞു. ഇപ്പോഴും അന്താരാഷ്ട്ര വില 71.9 ഡോളറായി തുടരുന്പോൾ 80.79 ആണ് പെട്രോൾ വിലയെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.