ബംഗളൂരു: ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാമത് ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ എയ്ക്ക് ആറു വിക്കറ്റ് ജയം. മത്സരം തീരാൻ 45 മിനിറ്റ് മാത്രംശേഷിക്കേയായിരുന്നു 55 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയത്. പരമാവധി എട്ട് ഓവർ മാത്രമേ ഇന്ത്യക്ക് ബാറ്റിംഗ് ചെയ്യാൻ സാധിക്കുകയുണ്ടായിരുന്നുള്ളൂ. 18 പന്തിൽ 28 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന അങ്കിത് ബവൻ ഇന്ത്യ എയെ ജയത്തിലേക്ക് നയിച്ചു. ഇതോടെ രണ്ട് മത്സര പരന്പര 1-1 സമനിലയിലായി. സ്കോർ: ഓസ്ട്രേലിയ എ 346, 213. ഇന്ത്യ എ 505, നാല് വിക്കറ്റ് നഷ്ടത്തിൽ 55.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനമായ ഇന്നലെ ഓസ്ട്രേലിയ എ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. കുൽദീപ് യാദവും (46 റണ്‍സിന് മൂന്ന് വിക്കറ്റ്), കൃഷ്ണപ്പ ഗൗതവും (39 റണ്‍സിന് മൂന്ന് വിക്കറ്റ്), ഷഹ്ബാസ് നധീമും (67 റണ്‍സിന് രണ്ട് വിക്കറ്റ്), ദീപക് ചാഹറും (30 റണ്‍സിന് രണ്ട് വിക്കറ്റ്) തകർത്തെറിഞ്ഞപ്പോൾ ഓസ്ട്രേലിയ എ 213ന് പുറത്തായി. 55 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യ 6.2 ഓവറിൽ ലക്ഷ്യം നേടി പരന്പര സമനിലയിലാക്കുകയായിരുന്നു. ഇന്ത്യ എ ജയം നേടുന്പോൾ നാലാം ദിനത്തെ കളി അവസാനിക്കാൻ ശേഷിച്ചത് പത്ത് മിനിറ്റ് മാത്രവും.
ഇന്ത്യ എയ്ക്ക് ആവേശ ജയം
01:03 AM Sep 12, 2018 | Deepika.com