വാഷിംഗ്ടൺ: ജീവഹാനിവരുത്തിയേക്കാവുന്ന അസുഖങ്ങൾ സ്മാർട്ട്ഫോൺ ഉപയോഗിച്ച് നിർണയിക്കാമെന്നുള്ള കണ്ടുപിടിത്തം നടത്തിയ ഇന്ത്യൻ ഗവേഷകയ്ക്ക് യുഎസ് യംഗ് സ്കോളർ അവാർഡ്.
വാഷിംഗ്ടൺ യൂണിവേഴ്സിറ്റി വിദ്യാർഥിനിയും തമിഴ്നാട് സ്വദേശിയുമായ രാജലക്ഷ്മി നന്ദകുമാർ ആണ് സാധാരണ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ശരീര സ്പർശമില്ലാതെ ഒരു വ്യക്തിയുടെ ചലനം, ശ്വസനം എന്നിവ മനസിലാക്കി രോഗനിർണം നടത്താവുന്ന കണ്ടുപിടിത്തം നടത്തിയത്.
മാർക്കോണി സൊസൈറ്റി പോൾ ബാരൻ യംഗ് സ്കോളർ അവാർഡ്- 2018 നാണ് രാജലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടത്. 5,000 ഡോളറാണ് സമ്മാനത്തുക.രാജലക്ഷ്മിയുടെ മധുര സ്വദേശികളായ മാതാപിതാക്കൾ ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കന്പനി നടത്തുന്നു.
ചെന്നൈയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ രാജലക്ഷ്മി യൂണിവേഴ്സിര്റി ഓഫ് വാഷിംഗ്ടണിൽ വിദ്യാർഥിയാവുന്നതിനു മുന്പ് മൈക്രോ സോഫ്റ്റ് റിസർച്ച് ഇന്ത്യ ജീവനക്കാരിയായിരുന്നു.
വാഷിംഗ്ടൺ യൂണിവേഴ്സിറ്റി വിദ്യാർഥിനിയും തമിഴ്നാട് സ്വദേശിയുമായ രാജലക്ഷ്മി നന്ദകുമാർ ആണ് സാധാരണ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ശരീര സ്പർശമില്ലാതെ ഒരു വ്യക്തിയുടെ ചലനം, ശ്വസനം എന്നിവ മനസിലാക്കി രോഗനിർണം നടത്താവുന്ന കണ്ടുപിടിത്തം നടത്തിയത്.
മാർക്കോണി സൊസൈറ്റി പോൾ ബാരൻ യംഗ് സ്കോളർ അവാർഡ്- 2018 നാണ് രാജലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടത്. 5,000 ഡോളറാണ് സമ്മാനത്തുക.രാജലക്ഷ്മിയുടെ മധുര സ്വദേശികളായ മാതാപിതാക്കൾ ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കന്പനി നടത്തുന്നു.
ചെന്നൈയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ രാജലക്ഷ്മി യൂണിവേഴ്സിര്റി ഓഫ് വാഷിംഗ്ടണിൽ വിദ്യാർഥിയാവുന്നതിനു മുന്പ് മൈക്രോ സോഫ്റ്റ് റിസർച്ച് ഇന്ത്യ ജീവനക്കാരിയായിരുന്നു.